ജയി­ലിൽ ആയി­രു­ന്നപ്പോൾ ഉണ്ടാ­യ ഏറ്റവും വലി­യ സങ്കടം ജനങ്ങളിൽ നി­ന്ന് ഒറ്റപ്പെ­ട്ടത് : അറ്റ്ലസ് രാ­മചന്ദ്രൻ


ദു­ബൈ ­: ജനങ്ങളിൽ നി­ന്ന് ഒറ്റപ്പെ­ട്ടതാ­യി­രു­ന്നു­ തനി­ക്ക് ജയി­ലിൽ ആയി­രു­ന്നപ്പോൾ ഉണ്ടാ­യ ഏറ്റവും വലി­യ സങ്കടമെ­ന്ന് അറ്റ്‌ലസ് രാ­മചന്ദ്രൻ. കടലിൽ നി­ന്നു­ പു­റത്തെ­ടു­ത്ത മത്സ്യത്തെ­പോ­ലെ­ പി­ടയു­കയാ­യി­രു­ന്നു­ ഇക്കാ­ലമത്രയു­മെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ബി­സി­നസി­ലും ജീ­വി­തത്തി­ലും താ­ൻ ഒരു­ ഫി­നി­ക്സ് പക്ഷി­യെ­പ്പോ­ലെ­ തി­രി­ച്ച് വരു­മെ­ന്നും അദ്ദേ­ഹം പറഞ്ഞു­. മൂ­ന്ന് വർ­ഷത്തെ­ ജയിൽ വാ­സത്തി­ന് ശേ­ഷം ഇന്നലെ­യാണ് അദ്ദേ­ഹം മോ­ചി­തനാ­യത്. ബാ­ങ്ക് ഓഫ് ബറോ­ഡയടക്കം 23 ബാ­ങ്കു­കളാണ് അറ്റ്ലസ് രാ­മചന്ദ്രനെ­തി­രേ­ കേസ് നൽ­കി­യത്. നൽ­കി­യ വാ­യ്പകൾ മു­ടങ്ങി­യതി­ന്റെ­ അടി­സ്ഥാ­നത്തി­ലാണ് ബാ­ങ്കു­കൾ കൂ­ട്ടമാ­യി­ കേസ് നൽ­കി­യത്. ഇതി­നെ­ത്തു­ടർ­ന്ന് 2015 ആഗസ്റ്റ് മാ­സത്തിൽ അദ്ദേ­ഹം ദു­ബൈ­യി­ല ജയി­ലി­ലാ­യി­. കൂ­ടെ­ മകൾ മഞ്ജു­വും മരു­മകൻ അരു­ണി­നും കോ­ടതി­ ജയിൽ ശി­ക്ഷവി­ധി­ച്ചു­. മഞ്ജു­ കടു­ത്ത ജാ­മ്യ വ്യവസ്ഥ കളോ­ടെ­ പു­റത്തി­റങ്ങി­യെ­ങ്കി­ലും അറ്റ്ലസ് രാ­മചന്ദ്രനും മരു­മകൻ അരു­ണും ഇക്കാ­ലമത്രയും ജയിൽ വാ­സം അനു­ഭവി­ച്ചു­വരു­കയാ­യി­രു­ന്നു­. ബാ­ങ്കു­കളു­മാ­യി­ ഒത്തു­തീ­ർ­പ്പി­ലെ­ത്തി­യെ­ങ്കി­ലും, സ്വർ­ണം വാ­ങ്ങാൻ വാ­യ്പ നൽ­കി­യ വ്യക്തി­ നൽ­കി­യ കേസ് മാ­ത്രമാണ്ധാ­രണയാ­കാ­നു­ണ്ടാ­യി­രു­ന്നത്. അതി­ലും ധാ­രണയി­ലെ­ത്തി­യതോ­ടെ­ മോ­ചനം സാ­ധ്യമാ­യതെ­ന്നാണ് വി­വരം. രണ്ട് വർ­ഷത്തോ­ളമാ­യി­ സ്വത്തു­ക്കളെ­ല്ലാം നൽ­കി­ ജയി­ലിൽ നി­ന്ന് അദ്ദേ­ഹത്തെ­ പു­റത്തെ­ത്തി­ക്കാ­നു­ള്ള ഭാ­ര്യ ഇന്ദു­ രാ­മചന്ദ്രന്റെ­ ശ്രമം ലക്ഷ്യം കണ്ടി­ല്ല. പി­ന്നീ­ടാണ് കേ­ന്ദ്രസർ­ക്കാ­രും വി­ഷയത്തിൽ ഇടപെ­ട്ടത്. ബി­സി­നസ് വി­പു­ലപ്പെ­ടു­ത്തു­ന്നതി­നാ­യി­ വലി­യൊ­രു­ തു­കയാണ് വാ­യ്പയാ­യി­ അറ്റ്ലസ് രാ­മചന്ദ്രൻ വി­വി­ധ ബാ­ങ്കു­കളി­ൽ നി­ന്നാ­യി­ എടു­ത്തത്. അത് പലി­ശയും മറ്റു­മാ­യി­ വൻ­തു­കയാ­യി­ ഉയർ­ന്നു­കഴി­ഞ്ഞു­. ജ്വല്ലറി­കളി­ലു­ണ്ടാ­യി­രു­ന്ന സ്വർ­ണാ­ഭരണങ്ങളും മറ്റും ചെ­റി­യ തുകയ്ക്ക് വി­റ്റ് കു­റെ­ കടങ്ങൾ വീ­ട്ടി­. ഇരു­ന്നൂ­റോ­ളം ജീ­വനക്കാ­രു­ടെ­ ആനു­കൂ­ല്യങ്ങളും നൽ­കി­. എങ്കി­ലും വലി­യ കടബാ­ധ്യത അതേ­പടി­ നി­ൽ­ക്കു­ന്നു­. സ്വത്തു­ക്കൾ ബാ­ങ്കു­കളെ­ ഏൽ­പ്പി­ച്ച് അവരു­ടെ­ കൺ­സോ­ർ­ഷ്യം വഴി­ തു­ക തി­രി­ച്ചടയ്ക്കാ­നു­ള്ള പദ്ധതി­യും അവസാ­നഘട്ടത്തി­ലാ­ണ്. സാ­ന്പത്തി­ക പ്രശ്നങ്ങളു­ടെ­ പേ­രിൽ മകൾ മഞ്ജു­വും മരു­മകൻ അരു­ണും കൂ­ടി­ ജയി­ലി­ലാ­യതോ­ടെ­ എല്ലാം ചെ­യ്തു­തീ­ർ­ക്കേ­ണ്ട ബാ­ധ്യത തു­ടക്കത്തിൽ ഇന്ദി­ര എന്ന ഇന്ദു­വി­ന്റെ­ തലയി­ലാ­യി­. 2015 ആഗസ്റ്റ് 23-നാണ് ചെ­ക്കു­കൾ മടങ്ങി­യ കേ­സു­കളു­മാ­യി­ ബന്ധപ്പെ­ട്ട് രാ­മചന്ദ്രൻ ജയി­ലി­ലാ­കു­ന്നത്. 34 ദശലക്ഷം ദി­ർ­ഹത്തി­ന്റെ­ ചെ­ക്കു­കൾ പണമി­ല്ലാ­തെ­ മടങ്ങി­യതി­നെ­ ത്തു­ടർ­ന്നാ­യി­രു­ന്നു­ ദു­ബൈ­ പോ­ലീസ് രാ­മചന്ദ്രനെ­ അറസ്റ്റ് ചെ­യ്യു­ന്നത്. സപ്തംബർ ഒന്നിന് രാ­മചന്ദ്രന്റെ­ ജാ­മ്യാ­പേ­ക്ഷ തള്ളി­. ജി­.സി­.സി­. രാ­ജ്യങ്ങളി­ലാ­യി­ വ്യാ­പി­ച്ചു­കി­ടക്കു­ന്ന സ്വത്തു­ക്കൾ വി­റ്റഴി­ച്ച് 500 ദശലക്ഷം ദി­ർ­ഹത്തി­ന്റെ­ (877 കോ­ടി­ രൂ­പയി­ലേ­റെ­) കടബാ­ധ്യത തീ­ർ­ക്കാ­മെ­ന്ന് ഗ്രൂ­പ്പ് കോ­ടതി­യെ­ അറി­യി­ച്ചു­. എന്നാൽ അക്കാ­ര്യത്തിൽ പു­രോ­ഗതി­ ഉണ്ടാ­യി­ല്ല. ചെ­ക്കു­കേ­സു­കളിൽ പെ­ട്ട് ദു­ബൈ­ കോ­ടതി­ ഒക്ടോ­ബർ 28-ന് രാ­മചന്ദ്രനെ­ മൂ­ന്നു­വർ­ഷത്തേ­ക്ക് ശി­ക്ഷി­ക്കു­കയും ചെ­യ്തു­. വാ­യ്പയും വാ­ടകക്കു­ടി­ശ്ശി­കയു­മെ­ല്ലാ­മാ­യി­ ബാ­ധ്യത 600 ദശലക്ഷം ദി­ർ­ഹത്തി­ലെ­ത്തി­യെ­ന്നാണ് ഏകദേ­ശ കണക്ക്.

You might also like

  • Straight Forward

Most Viewed