റമദാൻ ആരംഭിക്കുന്നത് വരെ കർ‍ഫ്യൂ നിയന്ത്രണങ്ങൾ‍ നീക്കി ഒമാൻ


മസ്‌കറ്റ്: റമദാൻ ആരംഭിക്കുന്നത് വരെ കർ‍ഫ്യൂ നിയന്ത്രണങ്ങൾ‍ നീക്കി ഒമാൻ‍. ഇന്ന് (ഏപ്രിൽ‍ 9) മുതലാണ് നിയന്ത്രണങ്ങൾ‍ നീക്കിയത്. മാർ‍ച്ച് 28 മുതൽ‍ ഏപ്രിൽ‍ 8 വരെ രാത്രി 8 മുതൽ‍ പുലർ‍ച്ചെ 5 വരെ ഒമാനിൽ‍ ഭാഗിക ലോക്ക്ഡൗൺ ഏർ‍പ്പെടുത്തിയിരുന്നു.

എല്ലാ വാണിജ്യ പ്രവർ‍ത്തനങ്ങൾ‍ക്കും വ്യക്തിഗത വാഹനങ്ങൾ‍ക്കുമാണ് ലോക്ക്ഡൗൺ ബാധകമായിരുന്നത്. കൊവിഡ്− 19 കേസുകളുടെ വർ‍ദ്ധിച്ചുവരുന്ന രോഗബാധ തടയുന്നതിന്റെ ഭാഗമായി മറ്റ് പല നിയന്ത്രണങ്ങളോടൊപ്പം ലോക്ക്ഡൗൺ‍ ഏർ‍പ്പെടുത്തി.

രാജ്യത്തേക്കുള്ള സന്ദർ‍ശക നിയന്ത്രണം ഇന്ന് മുതൽ‍ പ്രാബല്യത്തിൽ‍ വരും. താമസക്കാർ‍ക്കും ഒമാൻ പൗരന്മാർ‍ക്കും മാത്രമേ ഒമാനിലേക്ക് പ്രവേശനം അനുവദിക്കൂ. ഒമാനിൽ‍ ഏഴ് ദിവസത്തെ ഇൻ‍സ്റ്റിറ്റ്യൂഷണൽ‍ ക്വാറന്റൈൻ തുടരുന്നു. ഒമാനി പൗരന്മാരെ മാത്രമേ ഇതിൽ‍ നിന്നും ഒഴിവാക്കൂ. ഒമാനികൾ‍ വീട്ടുജോലിക്ക് വിധേയമാകുകയും ആവശ്യമായ എല്ലാ നടപടികളും പാലിക്കുകയും വേണം.

കർ‍ഫ്യൂവിലെ ഇളവ് ഹ്രസ്വമാണെങ്കിലും നിയന്ത്രണങ്ങളിൽ‍ നിന്നും ആശ്വാസം കിട്ടിയതിൽ‍ ആശ്വസിച്ചിരിക്കുകയാണ് ജനങ്ങൾ‍. തൊഴിൽ‍ വിസ, സന്ദർ‍ശക വിസ, എക്‌സ്പ്രസ് വിസ എന്നിവയാണ് ഒമാനിൽ‍ നിർ‍ത്തലാക്കിയ വിസകൾ‍. തത്ക്കാലത്തേക്കാണ് ഇവ നിർ‍ത്തി വെച്ചിരിക്കുന്നത്. തൊഴിൽ‍, ഫാമിലി ജോയിനിംഗ്് വിസകൾ‍ ലഭിച്ചവർ‍ക്ക് പ്രവേശന വിലക്ക് ബാധകമായിരിക്കില്ല. വിസ സ്റ്റാന്പ് ചെയ്യാത്തവർ‍ക്കും ഒമാനിലേക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്ന് റോയൽ‍ ഒമാൻ പോലീസ് അറിയിച്ചു.

You might also like

Most Viewed