വീരപ്പന്റെ ചരമവാർഷിക ദിനാചരണത്തിന് ഹൈക്കോടതിയുടെ അനുമതി


ചെന്നൈ: വനം കൊള്ളക്കാരൻ വീരപ്പന്റെ 11–ാം ചരമവാർഷിക ദിനാചരണത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി സമർപ്പിച്ച ഹർജിയിലാണ് ചരമവാർഷികം ആചരിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്.

അന്നദാനം നടത്താനും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാനും അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണു മുത്തുലക്ഷ്മി കോടതിയെ സമീപിച്ചത്. 2004 ഒക്ടോബർ 18നാണു പ്രത്യേക ദൗത്യസേന വീരപ്പനെ വെടിവച്ചു കൊന്നത്. ചരമവാർഷികാചരണത്തിന് സേലം ജില്ലാ പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

മുത്തുലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ച കോടതി പരിപാടി നടക്കുന്ന സ്ഥലത്തു മാത്രമേ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാവൂ എന്നു പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.

You might also like

Most Viewed