മെലാനിയ എത്തുന്ന സ്കൂളിൽ കേജരിവാളിനും വരാമെന്ന് യുഎസ് എംബസി

ന്യൂഡൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്‍റെ ഭാര്യ മെലാനിയ ട്രംപിന്‍റെ ഡൽഹി സ്കൂൾ സന്ദർശന പരിപാടിക്ക് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പങ്കെടുക്കുന്നതിൽ എതിർപ്പില്ലെന്നും കേജരിവ ളിനെ ക്ഷണിക്കാതിരുന്നത് പരിപാടിയെ രാഷ്ട്രീയവത്കരിക്കാൻ താൽപര്യമില്ലാത്തതിനാലാണെന്നും യുഎസ് എംബസി. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരിപാടിയിൽ പങ്കെടുക്കുന്നതിൽ എതിർപ്പില്ല. വിദ്യാഭ്യാസം, സ്കൂളും വിദ്യാർത്ഥികളും എന്നിവയിൽ മാത്രം കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും യുഎസ് എംബസി വക്താവ് പറഞ്ഞു.
ഡൽഹി സ്കൂളിലെ ഹാപ്പിനസ് ക്ലാസിൽ മെലാനിയ സന്ദർശനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദക്ഷിണ ഡൽഹിയിലെ സ്കൂളിൽ വിശിഷ്ടാതിഥിയായാണ് മെലാനിയ എത്തുന്നത്. ഒരു മണിക്കൂർ നീളുന്ന സ്കൂൾ സന്ദർശനത്തിനിടെ വിദ്യാർഥികൾക്കൊപ്പം സമയം ചിലവഴിക്കുമെന്നും മെലാനിയ അറിയിച്ചിരുന്നു. ദക്ഷിണ ഡൽഹിയിൽ സ്കൂളിൽ മെലാനിയ ട്രംപിനെ സ്വീകരിക്കാൻ കേജരിവാളും സിസോദിയയും പദ്ധതിയിട്ടിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ ഇതിൽ ഇട പെട്ട് ഇരുവരെയും ഒഴിവാക്കുകയായിരുന്നു എന്നാണ് ആം ആദ്മി പാർട്ടി വൃത്തങ്ങൾ പറയുന്നത്.ഡൽഹി സർക്കാരിനു കീഴിലാണ് സ്കൂൾ എന്നും ഇവിടെ നടക്കുന്ന പരിപാടിയിലേക്ക് കേജരിവാളിനെയോ സിസോദിയയെയോ ക്ഷണിക്കേണ്ടതായിരുന്നു എ ന്നുമാണ് ആംആദ്മി പാർട്ടി വൃത്തങ്ങൾ പറയുന്നത്. മനീഷ് സിസോദിയയാണ് ഡൽഹിത്ഥികളിലെ സമർദം കുറക്കുകയാണ് പ്രധാന ലക്ഷ്യം. 40 മിനിറ്റ് നീളുന്ന മെഡിറ്റേഷൻ, റിലാക്സിംഗ്, ഔട്ട്ഡോർ ആ ക്ടിവിറ്റി എന്നിവയാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.