അക്ബറുടെ മാനനഷ്ടക്കേസിൽ പ്രിയ രമണിക്ക് ജാമ്യം


ന്യൂഡൽഹി: മുൻ മന്ത്രി എം.ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ മാധ്യമപ്രവർത്തക പ്രിയ രമണിക്ക് ജാമ്യം. മീ ടു ക്യാമ്പയിനിലൂടെയാണ് പ്രിയ രമണി അക്ബറിനെതിരെ ആരോപണം ഉന്നയിച്ചത്. തനിക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ച സംഭവത്തിലാണ് പ്രിയ രമണിക്കെതിരെ എം.ജെ അക്ബർ മാനനഷ്ടക്കേസ് നൽകിയത്. ഡൽഹി കോടതിയാണ് ജാമ്യം നൽകിയത്. ജാമ്യത്തുകയായി 10,000 രൂപ കോടതിയിൽ കെട്ടിവയ്ക്കണം. ഏപ്രിൽ എട്ടിന് കോടതിയിൽ ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

1997ൽ നടന്ന സംഭവമാണ് പ്രിയ രമണി ആരോപണമായി ഉന്നയിച്ചത്. മുംബൈയിലെ ഹോട്ടലിൽ രാത്രി വിളിച്ചുവരുത്തുകയും മോശമായി പെരുമാറുകയും ചെയ്തെന്നായിരുന്നു ആരോപണം. മോശമായ അനുഭവമാണ് ഉണ്ടായതെന്നും തനിക്ക് മദ്യം വാഗ്ദാനം ചെയ്തെന്നും പ്രിയ ആരോപിച്ചു. ആരോപണങ്ങൾ നിഷേധിച്ച എം.ജെ അക്ബർ പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. വസ്തുതാവിരുദ്ധവും നിറം ചാർത്തിയതുമായ അപവാദങ്ങളുയർത്തി പേരിനും പ്രശസ്തിക്കും കളങ്കം വരുത്താനുള്ള നീക്കമാണ് പ്രിയയുടേതെന്ന് ആരോപിച്ചാണ് അക്ബമാധ്യമപ്രവർത്തകർ കോടതിയെ സമീപിച്ചത്. 

പ്രിയ രമണിക്ക് പിന്നാലെ റൂത്ത് ഡേവിഡ് എന്ന വിദേശ മാധ്യമപ്രവർത്തകയുൾപ്പെടെ ഇരുപതോളം വനിതാമാധ്യമപ്രവർത്തകർ അക്ബറിനെതിരെ രംഗത്തുവന്നു. ഇതോടെ അദ്ദേഹത്തിന് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമാകുകയും ചെയ്തു.

You might also like

Most Viewed