നി­ർ­ഭയ കേ­സ് : പ്രതി­കളുടെ പു­നഃപരി­ശോ­ധനാ­ ഹർ‍­ജി­ സു­പ്രീംകോ­ടതി­ തള്ളി­


ന്യൂ­ഡൽ­ഹി­ : നി­ർ­ഭയ കേ­സിൽ പ്രതി­കളു­ടെ­ പു­നഃപരി­ശോ­ധനാ­ ഹർ­ജി­ സു­പ്രീം കോ­ടതി­ തള്ളി­. നാല് പ്രതി­കൾ­ക്കും വധശി­ക്ഷ തന്നെ­ ലഭി­ക്കും. ചീഫ് ജസ്റ്റീസ് ദീ­പക് മി­ശ്ര, ജസ്റ്റി­സു­മാ­രാ­യ ആർ. ഭാ­നു­മതി­, അശോക് ഭൂ­ഷൺ എന്നി­വരടങ്ങി­യ ബെ­ഞ്ചാ­ണ്­ വി­ധി­ പ്രഖ്യാ­പി­ച്ചത്. വി­ധി­പ്രസ്താ­വി­ക്കു­ന്ന സമയത്ത് നിർഭയയു­ടെ­ മാ­താ­പി­താ­ക്കളും കോ­ടതി­യി­ലു­ണ്ടാ­യി­രു­ന്നു­. വധശി­ക്ഷ ലഭി­ച്ചതിൽ മൂ­ന്ന് പേർ മാ­ത്രമേ­ പു­നഃപരി­ശോ­ധന ഹർ­ജി­ നൽ­കി­യി­രു­ന്നു­ള്ളൂ­.

ജനകീ­യവും രാ­ഷ്ട്രീ­യവു­മാ­യ സമ്മർ­ദ്ദം മൂ­ലമാണ് സു­പ്രീം കോ­ടതി­വി­ധി­ വധശി­ക്ഷ ശരി­െവച്ചതെ­ന്ന് പ്രതി­ഭാ­ഗം അഭി­ഭാ­ഷകൻ എ.പി­ സിംഗ് പറഞ്ഞു­. പ്രതി­കളാ­യ മു­കേഷ് (29), വി­നയ് ശർ­മ (23), അക്ഷയ് കു­മാർ സിംഗ് (31), പവൻ ഗു­പ്ത (22) എന്നി­വർ­ക്കാണ് വധശി­ക്ഷ വി­ധി­ച്ചി­രു­ന്നത്. കൊ­ടുംക്രൂ­രവും വന്യവും പൈ­ശാ­ചി­കവു­മാ­യ രീ­തി­യിൽ നടത്തി­യ കു­റ്റകൃ­ത്യം സമൂ­ഹ മനഃസാ­ക്ഷി­യെ­ ഒന്നാ­കെ­ ഞെ­ട്ടി­ച്ചെ­ന്ന് വധശി­ക്ഷ ശരി­വെ­ച്ചു­കൊ­ണ്ട്­ കഴി­ഞ്ഞ വർ­ഷം മേ­യിൽ സു­പ്രീം കോ­ടതി­ അഭി­പ്രാ­യപ്പെ­ട്ടി­രു­ന്നു­. 

2012 ഡി­സംബർ 16-നാണ് രാ­ജ്യത്തെ­ നടു­ക്കി­യ സംഭവം നടന്നത്. ഡൽഹി­യിൽ ഓടു­ന്ന ബസിൽ പെ­ൺ­കു­ട്ടി­ കൂ­ട്ടബലാ­ത്സംഗത്തിന് ഇരയാ­വു­കയാ­യി­രു­ന്നു­. പെ­ൺ­കു­ട്ടി­ പി­ന്നീട് സിംഗപ്പൂ­രി­ലെ­ ആശു­പത്രി­യിൽ മരി­ച്ചു­.

You might also like

Most Viewed