ലക്‌നോവില്‍ ഒളിച്ചിരുന്ന ആക്രമിയെ സൈന്യം വധിച്ചു

ലക്നോ: ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നോവിലെ ഠാക്കൂർഗഞ്ചിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ നടന്ന ഏറ്റമുട്ടൽ അവസാനിച്ചു. 12 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായും സുരക്ഷാസേന അറിയിച്ചു. ചിലർ രക്ഷപ്പെട്ടതായും വിവരമുണ്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പ്രദേശത്തെ ഒരു വീട്ടിൽ ഒളിച്ചിരിക്കുന്ന ഭീകരരെ സുരക്ഷാസേന വളയുകയായിരുന്നു. ഇതോടെ ഭീകരർ സുരക്ഷാസേനയ്ക്കു നേർക്ക് ആക്രമണം തുടങ്ങി. മധ്യപ്രദേശിലെ ഉജ്ജയിനിലുണ്ടായ ട്രെയിൻ സ്ഫോടനവുമായി ബന്ധമുള്ളവരാണ് ഇവരെന്നു സംശയിക്കുന്നു. ഇവർ താമസിച്ചിരുന്ന വീട്ടിൽനിന്നും എട്ട് പിസ്റ്റൾ, 650 വെടിയുണ്ട, സ്ഫോടകവസ്തുക്കൾ, പാസ്പോർട്ട്, സിംകാർഡ് എന്നിവ കണ്ടെത്തിയിട്ടുണ്ട്.