കൊ­ക്ക­കോ­ള ഇന്ത്യയി­ലെ­ മൂ­ന്ന്‍ പ്ലാ­ന്റു­കളി­ലെ­ ഉൽപ്പാ­ദനം നി­ർ­ത്തി­


ന്യൂഡൽഹി : വേ­ണ്ടത്ര ആവശ്യക്കാ­രി­ല്ലാ­ത്തി­നാൽ രാ­ജ്യത്തെ­ മൂ­ന്ന്‍ പ്ലാ­ന്റു­കളി­ലെ­ ഉൽ­പ്പാ­ദനം കൊ­ക്ക­കോ­ള ഇന്ത്യ നി­ർ‍­ത്തി­വെ­ച്ചു­. ജലചൂഷണത്തി­നെ­തി­രെ­ സമരം നടന്ന ജയ്പൂ­രി­ലെ­ പ്ലാ­ന്റും ആന്ധ്രപ്രദേ­ശി­ലും മേ­ഘാ­ലയി­ലു­മാ­യി­ രണ്ടു­ പ്ലാ­ന്റു­കളു­മാണ് ഉൽ­പ്പാ­ദനം നി­ർ­ത്തി­ വെ­ച്ചത്‍. ജയ്പൂ­രി­ലെ­ കാ­ലാ­ദേ­ര പ്ലാ­ന്റിൽ‍ നി­ന്നും ഇനി­യും ലാ­ഭകരമാ­യി­ ഊറ്റാൻ വെ­ള്ളമി­ല്ലാ­ത്തത് കൊ­ണ്ടാണ് ഇപ്പോൾ‍ ഉൽ­പ്പാ­ദനം നി­ർ­ത്തി­യത് എന്ന് പ്ലാ­ന്റി­ന്റെ­ ജലചൂ­ഷണത്തി­നെ­തി­രെ­ പോ­രാ­ടി­യ ഇന്ത്യ റി­സോ­ഴ്സ് സെ­ന്റർ‍ (ഐ.ആർ‍.സി­) എന്ന സംഘടന ആരോ­പി­ക്കു­ന്നു­. കഴി­ഞ്ഞ കൊല്ലം ജനു­വരി­യിൽ‍ തന്നെ­ ഉൽപ്പാ­ദനം നി­ർ‍­ത്തി­യതാ­യാണ് തൊ­ഴി­ലാ­ളി­കൾ‍ ഐ.ആർ‍­സി­യെ­ അറി­യി­ച്ചി­ട്ടു­ള്ളത്. നി­ലവിൽ‍ കോ­ള സൂക്ഷിക്കു­ന്നതി­നും വി­തരണത്തി­നുമാണ് ഈ ഫാ­ക്ടറി­ ഉപയോ­ഗി­ക്കു­ന്നത്.

ആവശ്യക്കാർ‍ കു­റഞ്ഞതു­കൊ­ണ്ടാണ് ഉൽപ്പാ­ദനം നിർ­ത്തി­യതെ­ന്നും ജലലഭ്യത കു­റഞ്ഞതല്ല കാ­രണം എന്നും കൊ­ക്കോ കോ­ളയു­ടെ­ ബോട്ട്‌ലിംഗ് കന്പനി­ വക്താവ് അറി­യി­ച്ചു­. ഉൽപ്പാ­ദനം ഒഴി­കെ­ കന്പനി­യിൽ‍ മറ്റ് ജോ­ലി­കൾ‍ തു­ടരു­മെ­ന്നും ഡി­മാ­ൻഡ് വർദ്‍­ധി­ക്കു­ന്ന അവസരത്തിൽ‍ വീ­ണ്ടും ഉൽപ്പാ­ദനം തു­ടങ്ങു­മെ­ന്നും വക്താവ് അറി­യി­ച്ചു­. കൊ­ക്കോ കോ­ള കന്പനി­ നേ­രി­ട്ടും ബോ­ട്ട്‌ലിംഗ് കന്പനി­ വഴി­യും ഇന്ത്യയിൽ‍ ആകെ­ 48 കന്പനി­കൾ‍ നടത്തു­ന്നു­ണ്ട്.

തമി­ഴ്നാ­ട്ടി­ലെ­ ജല്ലി­ക്കെ­ട്ട് പ്രക്ഷോ­ഭത്തി­നോട് അനു­ബന്ധി­ച്ച് കർ‍­ഷകർ‍­ക്ക് ഐക്യദാ­ർ‍­ഢ്യം പ്രഖ്യാ­പി­ച്ച് വ്യാ­പാ­രി­കൾ‍ കടകളിൽ‍ നി­ന്ന് കോ­ള ഉൽപ്പന്നങ്ങൾ‍ ഒഴി­വാ­ക്കി­യി­ട്ടു­ണ്ട്. പരി­സ്ഥി­തി­ മലനി­കരണത്തി­ന് ഗാ­സി­യാ­ബാ­ദി­ലെ­ ഒരു­ പ്ലാ­ന്റിന് നാ­ഷണൽ‍ ഗ്രീൻ്‍ ട്രൈബ്യൂൺ കഴി­ഞ്ഞ ഡിസംബറിൽ‍ കാ­രണം കാ­ണി­ക്കൽ‍ നോ­ട്ടീസ് നൽ­കി‍‍­‍‍യി­ട്ടു­ണ്ട്. ഭാ­വി­യിൽ ഇന്ത്യയി­ലെ­ കൊ­ക്കോ കോ­ള പ്ലാ­ന്റു­കൾ‍ പൂ­ട്ടും എന്നു­തന്നെ­യാണ് ഇത് സൂ­ചി­പ്പി­ക്കു­ന്നത്. ശീ­തള പാ­നീ­യങ്ങളു­ടെ­ വി­ൽ­പ്പനക്കാ­ലമാ­യ വേ­നൽ­ക്കാ­ലത്ത് തന്നെ­ പ്ലാ­ന്റ് പൂ­ട്ടി­യെ­ന്നതും ശ്രദ്ധേ­യമാ­ണ്.

You might also like

Most Viewed