എൽ.ഐ.സി അദാനി ബോണ്ട് വാങ്ങിയതിൽ വലിയ ആശങ്ക ഉന്നയിച്ച് രാഹുൽ


ഷീബ വിജയൻ

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, അദാനി പോർട്‌സ് ആന്റ് സ്‌പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡിൽ അടുത്തിടെ നടത്തിയ നിക്ഷേപത്തെക്കുറിച്ച് വലിയ ആശങ്ക ഉന്നയിച്ച് രാഹുൽ ഗാന്ധി. സ്വകാര്യ താൽപര്യങ്ങൾക്കായി പൊതു ഫണ്ട് ഉപയോഗിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് രാഹുൽ ആരോപിച്ചു. ‘പണം, പോളിസി, പ്രീമിയം എന്നിവ നിങ്ങളുടേതാണ്- സുരക്ഷ, സൗകര്യം, ആനുകൂല്യം എന്നിവ അദാനിക്കും!’- ബ്ലൂംബെർഗ് റിപ്പോർട്ട് ഉദ്ധരിച്ച് രാഹുൽ പറഞ്ഞു. അദാനി പോർട്‌സ് ആന്റ് സ്‌പെഷൽ ഇക്കണോമിക് സോൺ (APSEZ) നടത്തിയ 5000കോടി രൂപയുടെ ബോണ്ട് വിൽപനയിൽ എൽ.ഐ.സി മാത്രമാണ് ഏക വാങ്ങലുകാരൻ എന്ന് റിപ്പോർട്ട് പറയുന്നു.

മെയ് 30ന് 15 വർഷത്തെ നോൺ കൺവേർട്ടബിൾ ഡിബഞ്ചർ ഇഷ്യുവിലൂടെ 5,000 കോടി രൂപ സമാഹരിച്ചതായി അദാനി പോർട്സ് ആന്റ് സ്‌പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡ് സ്ഥിരീകരിച്ചിരുന്നു. ഇത് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ആഭ്യന്തര ബോണ്ട് ഇഷ്യുവാണ്. 7.75ശതമാനം എന്ന മത്സരാധിഷ്ഠിത വാർഷിക കൂപ്പൺ നിരക്കിൽ സമാഹരിച്ച വാഗ്ദാനത്തിൽ എൽ.ഐ.സി പൂർണമായും വരിക്കാരായി എന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷ നേതാക്കളുടെ വിമർശനത്തിന് വിധേയമായ എൽ.ഐ.സി അദാനി ഗ്രൂപ്പുമായി സമ്പർക്കം പുലർത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ഈ നിക്ഷേപം.

article-image

asdadsadsdsaads

You might also like

Most Viewed