കു­വൈ­ത്തി­ലെ­ ‍ഇന്ത്യക്കാർ‍ പൊ­തു­മാ­പ്പ് പ്രയോ­ജനപ്പെ­ടു­ത്തണമെ­ന്ന് എംബസി­


കുവൈത്ത് സിറ്റി : ജനുവരി 29ന് പ്രാബല്യത്തിലായ പൊതുമാപ്പ് അവസാനിക്കാൻ ഒന്പത് ദിനങ്ങൾ കൂടി ബാക്കി നിൽക്കെ കുവൈത്തിൽ അനധികൃതമായി കഴിയുന്ന മുഴുവൻ ഇന്ത്യക്കാരും പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി രംഗത്തെത്തി. സമയം പാഴാക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഇളവുകാലം കഴിയുന്നതിനു മുന്പ് കുവൈത്ത് വിടണമെന്നും എംബസി വാർത്താകുറിപ്പിലൂടെ അഭ്യർത്ഥിച്ചു. 

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 30000ത്തോളം ഇന്ത്യക്കാരാണ് അനധികൃതഗണത്തിൽ പെടുന്നത്. പൊതുമാപ്പ് പ്രാബല്യത്തിലായി രണ്ടാഴ്ച പിന്നിട്ടിട്ടും ഇവരിൽ ചെറിയൊരു ശതമാനം മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് എംബസി പ്രത്യേക വാർത്താക്കുറിപ്പ് ഇറക്കിയത്.  

തൊഴിൽ വിസയിൽ അഥവാ ആർട്ടിക്കിൾ 18 വിഭാഗത്തിൽ പെടുന്നവരാണെങ്കിലും ഇഖാമ കാലാവധി തീർന്നിട്ടുണ്ടെങ്കിൽ തിരിച്ചു പോകുന്നതിനുള്ള നടപടിക്രമങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം. തൊഴിലുടമയിൽ നിന്ന് പാസ്പോർട്ട് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുന്നവരും സമയം പാഴാക്കാതെ എംബസ്സിയിൽ നിന്നു എമർജൻസി സർട്ടിഫിക്കറ്റ് സന്പാദിച്ച് ഈ മാസം 22 നു മുന്പ് നാടുവിടണമെന്നും ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. 

ഇനിയൊരു പൊതുമാപ്പ് പ്രതീക്ഷിക്കരുതെന്നും ഇളവ് പ്രയോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് കഴിയുന്നവരോട് ദാക്ഷിണ്യവും കാണിക്കില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed