സംഭാ­വനയ്ക്കാ­യി­ മൊ­ബൈൽ സന്ദേ­ശങ്ങൾ : കണക്ഷൻ റദ്ദാ­ക്കാൻ നി­ർ­ദ്ദേ­ശം


കുവൈത്ത് സിറ്റി : കുവൈത്തിൽ സംഭാവന ചോദിച്ച് ഫോൺ സന്ദേശം അയക്കുന്നവരുടെ കണക്ഷനുകൾ വിച്ഛേദിക്കും. ഇവരെ നിയമനപടികൾക്ക് വിധേയരാക്കുമെന്നും തൊഴിൽസാമൂഹ്യകാര്യ വകുപ്പ് അറിയിച്ചു. രാജ്യത്തെ മൂന്ന് വാർത്താവിനിമയ കന്പനികൾക്ക് അയച്ച ഔദ്യോഗിക കത്തിലാണ് നിർദ്ദേശമുള്ളത്.

രാജ്യത്ത് പണപിരിവിന് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണ്.എന്നാൽ, ഫോണുകളിലൂടെ  ഇത്തരത്തിൽ സഹായമഭ്യർത്‍ഥിച്ച് സന്ദേശമയയ്ക്കുന്നവർക്ക് ലൈസൻസോ സർക്കാർ അനുമതിയോ ഇല്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. സാന്പത്തിക സഹായം അഭ്യർത്ഥിച്ച് സന്ദേശമയയ്ക്കുന്നവരുടെ വിശദവിവരങ്ങൾ നൽകാനും വാർത്താവിനിമയ കന്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

സാന്പത്തിക സഹായം അഭ്യർത്ഥിച്ച് ഫോണിൽ സന്ദേശം ലഭിക്കുന്നതായി നിരവധി പൗരന്‍മാരും പ്രവാസികളും മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈനിൽ പരാതി നൽകിയിട്ടുണ്ട്. രാജ്യത്തിനു പുറത്ത് ജീവകാരുണ്യ പദ്ധതികൾ ആരംഭിക്കുന്നതിനാണ് ഈ ഫണ്ട് ശേഖരണമെന്നാണ് വിശദീകരണം.  ഈ സന്ദേശങ്ങൾക്കു പിന്നിൽ പൗരന്‍മാരാണെങ്കിൽ‍, ചോദ്യം ചെയ്യലിനായി അവരെ വിളിച്ചുവരുത്തുകയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്യും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അന്തസിനു കോട്ടം വരുമെന്നതിനാൽ ഇനിയിത് ആവത്തിക്കില്ലെന്ന സത്യവാങ്മൂലം എഴുതിവാങ്ങും.

വിദേശികളാണ് സന്ദേശത്തിനു പിന്നിലെങ്കിൽ നിയമനടപടികൾക്കായി അവരെ ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുകയും നാടുകടത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുള്ളത്.

You might also like

  • Straight Forward

Most Viewed