കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇന്ന് തുടക്കം

രണ്ടു വർഷത്തിലൊരിക്കൽ വിരിയുന്ന കലാവസന്തത്തിന് ഇന്നു തുടക്കം. ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിനു മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യും. 14 വേദികളിലായി ഏപ്രിൽ 10 വരെയാണ് ബിനാലെ. വിവിധരാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരൻമാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും. സ്റ്റുഡന്റ്സ് ബിനാലെയും ആർട്ട് ബൈ ചിൽഡ്രൻ എന്നിവ ബിനാലെയുടെ ഭാഗമായുണ്ട്. വിവിധ സാംസ്കാരിക പരിപാടികളും നടക്കും.
മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, പി.രാജീവ്, വി.എൻ. വാസവൻ, പി.എ. മുഹമ്മദ് റിയാസ്, കെ.രാജൻ, മേയർ അഡ്വ.എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ.ജെ. മാക്സി, കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.ജെ. വിനോദ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പേട്രൺ എം.എ. യൂസഫലി, ഫൗണ്ടേഷൻ ഉപദേശകൻ എം.എ. ബേബി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കോവിഡ് പ്രതിസന്ധിമൂലം 2020ൽ ബിനാലെ നടന്നിരുന്നില്ല. ബിനാലെ ആരംഭിച്ചതിന്റെ പത്താം വാർഷികംകൂടിയാണ് ഇത്തവണ. ബിനാലെ ടിക്കറ്റുകൾ കൗണ്ടറിനു പുറമേ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും. വിദ്യാർഥികൾക്ക് 50ഉം മുതിർന്ന പൗരൻമാർക്ക് 100ഉം മറ്റുള്ളവർക്ക് 150 ഉം രൂപ വീതമാണ് പ്രവേശന നിരക്ക്. ഒരാഴ്ചത്തെ ടിക്കറ്റിന് 1000 രൂപയാണ് നിരക്ക്. പ്രതിമാസ നിരക്ക് 4000 രൂപ.
fgfghg