നയതന്ത്രബാഗിലൂടെ ആകെ കടത്തിയത് 230 കിലോ സ്വർണം, പിടികൂടിയത് 30 കിലോഗ്രം മാത്രം

കൊച്ചി: വിമാനത്താവള സ്വർണക്കടത്ത് കേസിൽ കുടൂതൽ വിവരങ്ങൾ പുറത്ത്. നയതന്ത്രബാഗിലൂടെ 230 കിലോ സ്വർണമാണ് കേരളത്തിലേക്ക് ആകെ കടത്തിയത്. ഇതിൽ 30 കിലോഗ്രം സ്വർണം മാത്രമാണ് പിടികൂടിയത്. 200 കിലോ സ്വർണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. ഈ മാസം അഞ്ചിന് തിരുവനന്തപുരത്താണ് 30 കിലോഗ്രം സ്വർണം പിടിച്ചത്. സ്വർണക്കടത്ത് സംഘം ഡമ്മി ബാഗേജ് അയച്ച് പരീക്ഷണം നടത്തിയെന്നും വിവരം.
ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് ഡമ്മി ബാഗേജ് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഡമ്മി പരീക്ഷണം. ഇത് വിജയമായതോടെയാണ് സ്വർണക്കടത്ത് തുടങ്ങിയത്. വീട്ടുപകരണങ്ങൾ എന്ന പേരിലാണ് സംഘം 200 കിലോ സ്വർണം കടത്തിയത്. 3.7 കിലോ സ്വർണം മാത്രമാണ് കസ്റ്റംസിന് കണ്ടെത്താനായത്. അതേസമയം, സ്വപ്നയുടെ നിയമനത്തിനെതിരെ കൊച്ചി സ്വദേശി വിജിലൻസ് കമ്മീഷണർക്ക് പരാതി നൽകി. അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് പരാതിക്കാരൻ പറയുന്നു.