ആഭ്യന്തരവകുപ്പും വനംവകുപ്പും വേണം, സതീശനെയും മാറ്റണം : യുഡിഎഫിനു മുന്നിൽ ഉപാധികളുമായി അൻവർ

ഷീബ വിജയൻ
തിരുവന്തപുരം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിനം യുഡിഎഫിനു മുന്നിൽ പുതിയ ഉപാധികൾ വെച്ച് പി വി അൻവർ. 2026ൽ ഭരണം ലഭിച്ചാൽ ആഭ്യന്തരവകുപ്പും വനം വകുപ്പും തനിക്ക് നൽകണം, ഇല്ലെങ്കിൽ വി ഡി സതീശനെ പ്രതിപക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നും അൻവർ ആവശ്യപ്പെട്ടു. പിന്നാലെ അൻവറിനു മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. നാമനിർദ്ദേശപത്രിക പിൻവലിക്കില്ലെന്നാണ് അൻവറിന്റെ നിലപാട്.
പി വി അൻവറിന് മുന്നിൽ യുഡിഎഫിന്റെ വാതിലുകൾ അടച്ചുവെന്ന് നേതൃത്വം പറയുമ്പോഴും ഇന്ന് ഒൻപതു മണി വരെ ഉത്തരവാദിത്തപ്പെട്ടവർ വിളിച്ചു എന്നാണ് അൻവർ പറയുന്നത്. നാമനിർദ്ദേശപത്രിക പിൻവലിക്കില്ല. തന്നെ മത്സരിക്കാൻ നിർബന്ധിതനാക്കിയത് വിഡി സതീശൻ ആണ്. പ്രതിപക്ഷ നേതാവ് മുക്കാൽ പിണറായിയാണെന്നും അൻവർ പരിഹസിച്ചു.
AXASSAASW