പട്ടിണിയും പോഷകാഹാര കുറവും; ഗസ്സയിലെ മൂന്നിലൊന്ന് കുഞ്ഞുങ്ങളും ജീവനഷ്ട ഭീതിയിലെന്ന് യുഎൻ
ഗസ്സയിലെ രണ്ടു വയസ്സിൽ താഴെയുള്ള മൂന്നിലൊന്ന് കുഞ്ഞുങ്ങളും പട്ടിണിയും പോഷകാഹാര കുറവും കാരണം ജീവനഷ്ട ഭീതിയിലാണെന്ന് റിപ്പോർട്ട്. ഒരു മാസത്തിനിടെ 25 കുട്ടികളാണ് പോഷകാഹാര കുറവും നിർജലീകരണവും കാരണം മരിച്ചത്. കുട്ടികൾക്ക് നൽകാവുന്ന ഭക്ഷണ സാധനങ്ങളോ പാലോ ഗസ്സയിൽ ഇല്ല. മുതിർന്നവർ പച്ചപ്പുല്ല് തിന്ന് വിശപ്പടക്കുന്ന സ്ഥിതിയാണ്.
അടിയന്തരമായി അന്താരാഷ്ട്ര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൂട്ടമരണത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് യു.എൻ ഏജൻസി അടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
xzcxzfvx