അഞ്ച് വയസിനും പതിനൊന്ന് വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാൻ തീരുമാനിച്ച് ബഹ്റൈൻ
അഞ്ച് വയസിനും പതിനൊന്ന് വയസിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനായി ഫൈസർ ബയോൺടെക്ക് വാക്സിൻ നൽകാൻ ദേശീയ കോവിഡ് പ്രതിരോധ സമിതി തീരുമാനിച്ചു. ഇന്ന് മുതൽക്കാണ് ഇതിനായുള്ള റെജിസ്ട്രേഷൻ സ്വീകരിച്ചു തുടങ്ങുന്നത്. രക്ഷിതാക്കൾ കുട്ടികൾക്ക് വാക്സിനേഷൻ നൽകാനായി മുമ്പോട്ട് വരണമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. ബിഅവേർ ആപ്ലിക്കേഷനിലൂടെയും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേനയോ ആണ് പേര് റെജിസ്റ്റർ ചെയ്യേണ്ടത്. സിത്ര മാളിലെ വാക്സിനേഷൻ സെന്ററിൽ നിന്നാണ് കുട്ടികൾക്ക് ഫൈസർ കുത്തിവെയ്പ്പ് നൽകുന്നത്. വാക്സിനേഷൻ എടുക്കാൻ ചെല്ലുന്ന നേരത്ത് കുട്ടിയുടെ കൂടെ രക്ഷിതാവും ഉണ്ടാകേണ്ടതാണ്. നേരത്തേ മുതൽ മൂന്ന് വയസ് മുതൽ പതിനൊന്ന് വയസ് വരെയുള്ള കുട്ടികൾക്ക് വിവിധ ഹെൽത്ത് സെന്ററുകൾ വഴി സിനോഫാം വാക്സിൻ കൊടുക്കാൻ ആരംഭിച്ചിരുന്നു.