ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും


യുട്യൂബ് ചാനൽ‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ‍ നടന്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കും. ഇതിനായി ശ്രീനാഥിന്‍റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിൾ പോലീസ് ശേഖരിച്ചു. അഭിമുഖത്തിന് എത്തിയപ്പോൾ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. 

അതേസമയം, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടനോടും ചിത്രത്തിന്‍റെ നിർമാതാവിനോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് നൽകി. കഴിഞ്ഞ ദിവസം കൊച്ചി മരട് പോലീസ് സ്റ്റേഷനിൽ‍ ഹാജരായ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. 354 സെക്ഷനിലെ 1,4 വകുപ്പുകൾ‍ ചേർ‍ത്താണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ് കുറ്റം. ജാമ്യം ലഭിക്കാവുന്ന കേസ് ആയതിനാൽ‍ സ്റ്റേഷൻ ജാമ്യത്തിൽ‍ വിട്ടയക്കുകയും ചെയ്തു.

കുറ്റം ചെയ്തിട്ടില്ല എന്ന നിലപാടിലായിരുന്നു ശ്രീനാഥ് ഭാസി. പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായി കൊച്ചിയിലെ ഒരു ഹോട്ടലിൽ‍ നടന്ന അഭിമുഖത്തിനിടയിലായിരുന്നു സംഭവം. ചോദ്യം ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് അവതാരകയുടെ പരാതി.

article-image

 bm b

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed