മരുഭൂമിയിൽ മഞ്ഞുപെയ്യുന്പോൾ


രണ്ട് മി­നി­ട്ടു­ കൂ­ടി­ അച്ഛാ­..ഒന്ന് ഉറങ്ങി­ക്കോ­ട്ടെ­, തണു­ക്കു­ന്നു­. ചി­ണു­ങ്ങി­ ചി­ണു­ങ്ങി­യു­ള്ള മക്കളു­ടെ­ മറു­പടി­ കേ­ട്ട് എന്ത് ചെ­യ്യണമെ­ന്നറി­യാ­തെ­ ഞാ­നി­രി­ക്കു­ന്പോ­ഴാണ് വാ­മഭാ­ഗത്തി­ന്റെ­ മു­ന്നറി­യി­പ്പ് വന്നത്. മക്കളെ­ പെ­ട്ടന്ന് വി­ളി­ച്ചെ­ഴു­ന്നേ­ല്പ്പി­ക്കൂ­, ഇപ്പോൾ തന്നെ­ നേ­രം വൈ­കി­...

മു­റി­യി­ലെ­ ജാ­ലകത്തി­നപ്പു­റത്ത് ഒട്ടി­പി­ടി­ച്ചു­ കി­ടക്കു­ന്ന മഞ്ഞു­തു­ള്ളി­കളെ­ നോ­ക്കി­ അൽ­പ്പസ്വൽ­പ്പം നൊ­സ്റ്റി അടി­ച്ചു­ അവി­ടെ­ ഇരു­ന്നപ്പോ­ഴേ­ക്കും അവൾ വന്ന് കു­ട്ടി­കളെ­ എഴു­ന്നേ­ൽ­പ്പി­ച്ചി­രു­ന്നു­. സങ്കടം തോ­ന്നി­, രണ്ടു­ പേ­രു­ടെ­യും മു­ഖം കണ്ടപ്പോൾ. പക്ഷെ­ പെ­ട്ടന്ന് സ്കൂ­ളിൽ നടക്കാ­നി­രി­ക്കു­ന്ന പരി­പാ­ടി­യു­ടെ­യും കാ­ര്യം അമ്മ പറഞ്ഞ് ഓർ­മ്മി­പ്പി­ച്ചപ്പോൾ എവി­ടെ­ നി­ന്നോ­ ശക്തി­ കി­ട്ടി­യത് പോ­ലെ­ രണ്ടു­ പേ­രും ചാ­ടി­യെ­ഴു­ന്നേ­റ്റു­ കു­ളി­മു­റി­യി­ലേ­ക്ക് ഓടി­.

തണു­പ്പ് കാ­ലം സമ്മാ­നി­ക്കു­ന്നത് ഇത്തരം മനോ­ഹരമാ­യ മു­ഹൂ­ർ­ത്തങ്ങളാ­ണ്. അലാ­റാം അടി­ക്കു­ന്പോൾ ഒരു­ രണ്ടു­ മി­നി­ട്ടു­ കൂ­ടി­ കടം വാ­ങ്ങി­ കി­ടന്നു­റങ്ങാ­നു­ള്ള ഒരു­ തരം ത്വര ഈ കാലാവസ്ഥ നമ്മു­ടെ­ ഉള്ളി­ലു­ണ്ടാ­ക്കു­ന്നു­. മരു­ഭൂ­മി­യിൽ മഞ്ഞു­പെ­യ്യു­ന്ന ഈ നേ­രത്ത് ഇവി­ടെ­യു­ള്ളവരെ­ല്ലാം സു­ന്ദരമാ­രും സു­ന്ദരി­കളു­മാ­കു­ന്നു­. കന്പി­ളി­ ഉടു­പ്പൊ­ക്കെ­ പു­തച്ച് സ്വെ­റ്ററൊ­ക്കെ­ ഇട്ട് നടക്കു­ന്പോൾ ആരും അങ്ങി­നെ­യാ­യി­ പോ­കു­ന്നു­. കഴിഞ്ഞ ദിവസം റൺ കേരള റൺ പരിപാടിയിൽ ടീഷർട്ടൊക്കെ ഇട്ട് തിളങ്ങിയ നമ്മുടെ രാഷ്ട്രീയ നേതാക്കളെ പോലെ.

എഴു­ന്നേ­ൽ­ക്കാ­നു­ള്ള മടി­ മക്കളെ­ സ്കൂ­ളിൽ കൊ­ണ്ടു­പോ­കു­ന്നതി­ലും നി­ഴലി­ച്ചു­. കു­റച്ചു­ വേ­ഗമെ­ടു­ത്ത് പോ­കു­ന്പോ­ഴാണ് സ്കൂ­ളി­നടു­ത്തു­ള്ള സി­ഗ്നലിൽ വൻ ട്രാ­ഫി­ക്ക് ബ്ലോ­ക്ക്. നോ­ക്കി­യപ്പോൾ ഒരു­ കാർ ആക്സി­ഡന്റാ­ണ്. ബ്ലോ­ക്ക് കൂ­ടി­ കൂ­ടി­ വന്നപ്പോൾ തൊ­ട്ടരി­കി­ലു­ണ്ടാ­യി­രു­ന്ന ഡി­ടി­ ന്യൂസ് പത്രത്തി­ന്റെ­ ആദ്യപേ­ജിൽ ഒരു­ മു­ന്നറി­യി­പ്പ് പരസ്യം ശ്രദ്ധയിൽ വന്നു­. ബഹ്റി­നി­ലെ­ മാ­റാ­നി­രി­ക്കു­ന്ന ട്രാ­ഫി­ക്ക് നി­യമങ്ങളെ­ പറ്റി­ സൂ­ചി­പ്പി­ക്കു­ന്ന പരസ്യമാ­യി­രു­ന്നു­ അത്. ഫെ­ബ്രവരി­ 7 മു­തൽ­ക്കാണ് നി­യമങ്ങൾ കർ­ശനമാ­കു­ന്നത്. റി­തി­ങ്ക് എന്ന പേ­രി­ലു­ള്ള പരസ്യ പ്രചരണ പരി­പാ­ടി­കളാണ് ഇതി­ന്റെ­ ഭാ­ഗമാ­യി­ നടക്കു­ന്നത്.

പു­തി­യ നി­യമപ്രകാ­രം മദ്യപി­ച്ച് വാ­ഹനം ഓടി­ക്കു­കയാ­ണെ­ങ്കിൽ 500 മു­തൽ 1000 ദി­നാർ വരെ­ കൈ­യിൽ കരു­തേ­ണ്ടി­ വരും. ഒപ്പം ഒരു­ മാ­സം മു­തൽ ഒരു­ വർ­ഷം വരെ­ ജയി­ലിൽ കി­ടക്കാ­നു­ള്ള അവസരവും ഉണ്ടാ­യി­രി­ക്കും. ഇത് പോ­ലെ­ മറ്റു­ പ്രധാ­ന കു­റ്റങ്ങളാ­യ അമി­ത വേ­ഗത, ചു­കപ്പ് സി­ഗ്നലി­നെ­ മറി­കടക്കൽ, സീ­റ്റ് ബെ­ൽ­റ്റ് ഇടാ­തി­രു­ന്നാ­ലും, കൊ­ച്ചു­ കു­ട്ടി­കളെ­ മു­ൻ­സീ­റ്റിൽ ഇരു­ത്തി­യാ­ലും, ഡ്രൈവ് ചെ­യ്യു­ന്പോൾ ഫോ­ണിൽ സംസാ­രി­ച്ചാ­ലു­മൊ­ക്കെ­ വലി­യ ശി­ക്ഷകളാണ് ഡ്രൈ­വർ­മാ­രെ­ കാ­ത്തി­രി­ക്കു­ന്നത്. വലി­പ്പം കൊ­ണ്ട് ഏറെ­ ചെ­റു­താ­യ ബഹ്റി­നിൽ പക്ഷെ­ വാ­ഹനാ­പകടങ്ങൾ­ക്ക് ആ വലി­പ്പകു­റവി­ല്ല. അതു­കൊ­ണ്ട് തന്നെ­ ശി­ക്ഷയു­ടെ­ കാ­ഠി­ന്യം കൂ­ടും തോ­റും അപകടങ്ങളു­ടെ­ എണ്ണം കു­റയു­മെ­ന്ന് തന്നെ­യാണ് ട്രാ­ഫി­ക്ക് മന്ത്രാ­ലയവും, ഗവൺ­മെ­ന്റും കരു­തു­ന്നത്. അതു­കൊ­ണ്ട് തന്നെ­ ഇനിയെങ്കിലും മു­ന്പു­ള്ളത് പോ­ലെ­ ചെ­റി­യൊ­രു­ പി­ഴയടച്ച് പ്രശ്നങ്ങളിൽ നി­ന്ന് മാ­റി­ നി­ൽ­ക്കാ­മെ­ന്ന ധാ­രണ എത്രയും പെ­ട്ടന്ന് നമ്മുടെ മനസിൽ നിന്ന് മാ­റേ­ണ്ടതു­ണ്ട്. പണത്തിന് പു­റമേ­ ജയിൽ ശി­ക്ഷ എന്ന തീ­രു­മാ­നം ചിലപ്പോൾ ജീ­വി­തത്തി­നെ­ തന്നെ­ മാ­റ്റി­ മറി­ക്കു­ന്ന കാ­ര്യമാ­യി­രി­ക്കും. ഇവി­ടെ­ കഴി­യു­ന്ന ഓരോ­ പ്രവാ­സി­യെ­യും ആശ്രയി­ച്ച് നാ­ട്ടിൽ ഏറെ പേരുണ്ടെന്ന ചി­ന്ത നമ്മു­ക്ക് ഓരോ­രു­ത്തർ­ക്കും ഉണ്ടാ­കേ­ണ്ട നേ­രം കൂ­ടി­യാ­ണി­ത്. അതു­ കൊ­ണ്ട് തന്നെ­ എനി­ക്കും പറയാ­നു­ള്ളത് ‘‘റി­ തി­ങ്ക്’’ എന്നു­ തന്നെ­!!

വാ­ൽ­കഷ്ണം : ഉച്ചയ്ക്ക് മക്കളെയും­ കൂ­ട്ടി­ വീ­ട്ടി­ലെ­ത്തി­യതിന് ശേഷം അവരെ­ ഭക്ഷണം കഴി­ക്കാൻ ബു­ദ്ധി­മു­ട്ടി­ക്കു­ന്ന ഭാ­ര്യയോട് ‘സാ­രമി­ല്ല, രാവിലെ എഴുന്നേറ്റതല്ലെ, വി­ശക്കു­ന്പോൾ കഴി­കട്ടെ’­ എന്നു­ പറഞ്ഞപ്പോൾ, നേരത്തേ നൊ­സ്റ്റാ­ൾ­ജി­യ സമ്മാ­നി­ച്ച ജനാ­ലയു­ടെ­ കർ­ട്ടൻ മാ­റ്റി­ പു­റത്തേ­യ്ക്ക് നോ­ക്കാൻ അവൾ പറഞ്ഞു­. മതി­ലി­നപ്പു­റത്ത് കെ­ട്ടി­ട നി­ർ­മ്മാ­ണം നടക്കു­ന്നു­ണ്ട്. വി­ശ്രമസമയമാ­ണ്. വൃ­ത്തി­ഹീ­നമാ­യ ലേ­ബർ യൂ­ണി­ഫോം അണി­ഞ്ഞ ഒരു­ തൊ­ഴി­ലാ­ളി­, ഇന്ത്യക്കാ­രനാ­ണെ­ന്ന് തോ­ന്നു­ന്നു­. ഒരു­ കൈ­യിൽ കു­ബ്ബൂ­സും, മറ്റൊ­രു­ കൈ­യിൽ തൈ­രി­ന്റെ­ ചെ­റി­യ കു­പ്പി­യു­മാ­യി­ പതി­യെ­ ഭക്ഷണം കഴി­ക്കു­കയാ­ണ്. ഇടയ്ക്ക് ദൂ­രെ­ എവി­ടെ­യോ­ നോ­ക്കി­, വെ­റും മണ്ണി­ലി­രു­ന്ന്, കൈ­വി­രലു­കൾ നക്കി­ തോ­ർ­ത്തി­ രു­ചി­യോ­ടെ­ തന്റെ­ ആ ഉച്ചഭക്ഷണം കഴി­ക്കു­ന്ന ആ കാ­ഴ്ച്ച കണ്ടപ്പോൾ എവിടെയോ സ്വയം ചുരുങ്ങി ഇല്ലാതാകുന്നത് ഞാനറിഞ്ഞു. അതു കൊണ്ടായിരിക്കാം ഇപ്പോ­ഴും ഈ ദൃശ്യം രാ­വി­ലെ­ കണ്ട മഞ്ഞു­തു­ള്ളി­കളെ­ക്കാൾ എന്റെ­ ഹൃ­ദയത്തെ­ സ്പർ­ശി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നത് !!!

പ്രദീപ് പുറവങ്കര

pradeeppuravankara@gmail.com

www.pradeeppuravankara.com

You might also like

  • Lulu Exchange
  • Straight Forward

Most Viewed