ദുർബ്ബലതയുടെ ലോകം...


‘‘ഇത്തവണ ഞാൻ പൊ­ങ്കൽ ആഘോ­ഷി­ക്കു­ന്നി­ല്ല. കാ­രണം പെ­രു­മാൾ മു­രു­ഗൻ മരണപ്പെ­ട്ടതിൽ ഞാൻ അനു­ശോ­ചി­ക്കു­ന്നു­.’’ ഫേ­സ്ബു­ക്കിൽ ചെ­ന്നൈ­യി­ലെ­ പത്രപ്രവർ­ത്തകയാ­യ സു­ഹൃ­ത്തി­ന്റെ­ ആ വരി­കളി­ലെ­ പെ­രു­മാൾ മു­രു­ഗൻ ആരാ­ണെ­ന്നറി­യാൻ ഗൂ­ഗി­ളി­ന്റെ­ സഹാ­യം തേ­ടി­യപ്പോൾ മറ്റൊ­രു­ ഫേസ് ബു­ക്ക് അപ്ഡേ­റ്റ്. അത് പെ­രു­മാൾ മു­രു­ഗന്റേ­താ­യി­രു­ന്നു­.

“പെ­രു­മാൾ മു­രു­ഗൻ എന്ന എഴു­ത്തു­കാ­രൻ മരി­ച്ചു­. ദൈ­വമല്ലാ­ത്തതി­നാൽ പു­നർ‍­ജന്മം ഉണ്ടാ­കി­ല്ല. വി­ശ്വാ­സി­യല്ലാ­ ത്തതി­നാൽ പു­നർ­ജന്മത്തിൽ വി­ശ്വസി­ക്കു­ന്നു­മി­ല്ല. സാ­ദാ­ സ്കൂൾ ടീ­ച്ചർ പി­ മു­രു­ഗനാ­യി­ ജീ­വി­ക്കും. ജീ­വി­ക്കാൻ അനു­വദി­ക്കു­ക”. ഇതാ­യി­രു­ന്നു­ ആ അപ്ഡേ­റ്റ്.  

ഒരു­ പു­സ്തകം എന്നത് മി­ക്ക എഴു­ത്തു­കാ­ർ­ക്കും തന്റെ­ സ്വന്തം കു­ഞ്ഞി­നെ­ പോ­ലെ­ വി­ല പി­ടി­പ്പു­ള്ള ഒന്നാ­ണ്. വാ­ക്കു­കളിൽ അയാൾ നി­റയ്ക്കു­ന്നത് തന്റെ­ സ്വന്തം ആത്മാ­വി­നെ­ തന്നെ­യാ­ണ്. അയാ­ളു­ടെ­ ചു­റ്റു­പ്പാ­ടു­കളാണ് മി­ക്കപ്പോ­ഴും എഴു­ത്തു­കളാ­കു­ന്നത്. എന്നാൽ അവി­ടെ­ സത്യസന്ധതയ്ക്ക് പകരം താൻ ആഗ്രഹി­ക്കു­ന്ന ഭാ­വനകൾ എഴു­ത്തു­കാ­രൻ നി­റയ്ക്കു­ന്പോൾ അത് തെ­റ്റി­ദ്ധരി­ക്കപ്പെ­ടു­ന്നു­. അത്തരമൊ­രു­ അവസ്ഥയി­ലാണ് നാ­മക്കൽ ഗവൺ­മെ­ന്റ് കോ­ളേ­ജി­ലെ­ ഭാ­ഷാ­ അദ്ധ്യാ­പകൻ കൂ­ടി­യാ­യ പെ­രു­മാൾ മു­രു­ഗൻ. അദ്ദേ­ഹത്തി­ന്റെ­ അർ­ദ്ധനാ­രീ­ശ്വരൻ (മധോ­രു­ഭഗൻ­) എന്ന നോ­വലി­നെ­തി­രെ­ ഹി­ന്ദു­ത്വ സംഘടനകൾ പ്രതി­ക്ഷേ­ധം ആരംഭി­ച്ചതോ­ടെ­യാണ് മു­രു­ഗൻ എഴു­ത്തു നി­ർ­ത്തി­യതാ­യി­ പ്രഖ്യാ­പ്പി­ച്ചത്. തന്റെ­ പ്രസാ­ധകരാ­യ കാ­ലചു­വട്, നാ­ട്രി­നയ്, അടയാ­ളം, മാ­ലൈ­ഗൾ‍, കാ­യൽ­കവിൻ എന്നി­വരോട് തന്റെ­ ചെ­റു­കഥാ­സമാ­ഹാ­രങ്ങളോ­ നോ­വലു­കളോ­ കവി­തകളോ­ മറ്റു­ പു­സ്തകങ്ങളോ­ വി­ൽ‍ക്കരു­തെ­ന്നും പെ­രു­മാൾ മു­രു­ഗൻ ആവശ്യപ്പെ­ട്ടി­ട്ടു­ണ്ട്. ഒപ്പം പ്രസി­ദ്ധീ­കരി­ക്കാൻ ചെ­ലവാ­യ തു­കയും വി­റ്റു­പോ­കാ­ത്ത പു­സ്തകങ്ങൾ‍­ക്കു­ള്ള നഷ്ടപരി­ഹാ­രവും നൽ‍കാൻ തയ്യാ­റാ­ണെ­ന്നും അദ്ദേ­ഹം അറി­യി­ച്ചി­ട്ടു­ണ്ട്. തി­രു­ച്ചെ­ങ്കോട് അർ­ദ്ധനാ­രീ­ശ്വരി­ ക്ഷേ­ത്രത്തിൽ കു­ടുംബാംഗങ്ങളു­ടെ­ അനു­മതി­യോ­ടെ­ നടന്നി­രു­ന്നു­വെ­ന്ന് കരു­തപ്പെ­ടു­ന്ന ലൈംഗി­കബന്ധങ്ങൾ നോ­വലിൽ ചി­ത്രീ­കരി­ച്ചതാണ് പലരെ­യും ചൊ­ടി­പ്പി­ച്ചത്. കു­ട്ടി­കളി­ല്ലാ­ത്ത ദന്പതി­കളു­ടെ­ ദു­ഖം പ്രമേ­യമാ­ക്കി­യ നോ­വലാ­യി­രു­ന്നു­ ഇത്.

ആവി­ഷ്കാ­ര സ്വാ­തന്ത്ര്യത്തി­നെ­തി­രെ­ ശബ്ദമയർ­ത്തു­ന്നവരെ­ കൊ­ണ്ട് ഈ ലോ­കം നി­റയു­കയാ­ണ്. പാ­രീ­സിൽ നടന്ന കൂ­ട്ടകൊ­ല മു­തൽ പെ­രു­മാൾ മു­രു­കൻ വരെ­ ഇത്തരം അസഹി­ഷ്ണു­തകളു­ടെ­ ഇരകളാ­യി­ട്ടാണ് പൊ­തു­വെ­ ലോ­കം വി­ലയി­രു­ത്തു­ന്നത്. പക്ഷെ­ ഇതിന് ഒരു­ മറു­വശവു­മി­ല്ലേ എന്ന ചി­ന്തയാണ് ഈ കു­റി­പ്പിന് കാ­രണം. ഒരു­ പു­സ്തമി­റക്കു­ന്നത് വി­വാ­ദങ്ങൾ ഉണ്ടാ­ക്കണമെ­ന്ന തോ­ന്നലിൽ നി­ന്നാ­കു­ന്പോൾ അവി­ടെ­ യഥാ­ർ­ത്ഥ സാ­ഹി­ത്യം ഉണ്ടാ­കു­ന്നു­ണ്ടോ­ എന്നതാണ് ആ ചി­ന്ത.  പാ­രീ­സിൽ മു­പ്പതി­നാ­യി­രം കോ­പ്പി­കൾ പു­റത്തി­റക്കി­യി­രു­ന്ന ‘ഷാർ­ലീ­ എബ്ദോ’ എന്ന പ്രസി­ദ്ധീ­കരണം തങ്ങളു­ടെ­ ജീ­വനക്കാ­രു­ടെ­ ദാ­രു­ണ അന്ത്യത്തി­ന്റെ­ പി­റ്റേ­ ആഴ്ച തന്നെ­ വി­റ്റഴി­ച്ചത് ലക്ഷകണക്കിന് കോ­പ്പി­കളാ­ണ്. ഇതു­ പോ­ലെ­ ‘‘ഞാൻ എഴു­ത്ത് നി­ർ­ത്തി­’’ എന്നു­ ഒരെ­ഴു­ത്തു­കാ­രൻ പറയു­ന്പോൾ അദ്ദേ­ഹം എഴു­തി­യ കൃ­തി­കൾ­ക്ക് ഡി­മാ­ൻ­ഡ് കൂ­ടു­മെ­ന്ന മനസ്സി­ലാ­ക്കി­ സാ­ഹി­ത്യരംഗത്തെ­ ബി­സി­നസു­കാർ നടത്തു­ന്ന മാ­ർ­ക്കറ്റി­ങ്ങ് തന്ത്രമാ­ണോ­ ഇപ്പോൾ പെ­രു­മാൾ മു­രു­ഗന്റെ­ കാ­ര്യത്തിൽ സംഭവി­ക്കു­ന്നതെ­ന്ന് സംശയമു­ണ്ട്. അതി­ന്റെ­ സത്യം കാ­ലം തെ­ളി­യി­ക്കട്ടെ­.

അതോടൊപ്പം മനസ്സിലാക്കേണ്ടത് ഇന്ന് എഴു­ത്തി­ന്റെ­ മേ­ഖലയിൽ നഷ്ടമാ­യി­രി­ക്കു­ന്നത് നി­രൂ­പണമെ­ന്ന ക്രി­യാ­ത്മകമാ­യ ഒരു­ സാ­ഹി­ത്യശാ­ഖയാ­ണ് എന്ന കാര്യമാണ്. എഴു­ത്തു­കാ­രനേ­യും, കലാ­കാ­രനേ­യും നി­ശി­തമാ­യി­ വാ­ക്കു­കളി­ലൂ­ടെ­യും, എഴു­ത്തി­ലൂ­ടെ­യും വി­മർ­ശി­ച്ച എത്രയോ­ നല്ല നി­രൂ­പകർ നമു­ക്കു­ണ്ടാ­യി­രു­ന്നു­. അവർ ഓരോ­ കലാ­രൂ­പത്തെ­യും ഇഴകീ­റി­ പരി­ശോ­ധി­ച്ച് അതി­ന്റെ­ തെ­റ്റു­കു­റ്റങ്ങൾ മാ­ലോ­കരോട് മു­ഖം നോ­ക്കാ­തെ­ വി­ളി­ച്ചു­ പറഞ്ഞി­രു­ന്നു­. അന്ന് ശാ­രീ­രി­കമാ­യു­ള്ള ആക്രമണങ്ങൾ നി­രൂ­പകനും, എഴു­ത്തു­കാ­രനും തമ്മിൽ ഉണ്ടാ­യി­ട്ടി­ല്ല. എന്നാൽ ഇന്ന് കാ­ലം മാ­റി­യി­രി­ക്കു­ന്നു­. എഴു­ത്തു­ക്കാ­രും നി­രൂ­പകരും വളരെ­ ദു­ർ­ബ്ബലരാ­യി­രി­ക്കു­ന്നു­. പരസ്പരം പു­കഴ്ത്തു­വാ­നല്ലാ­തെ­ മറു­ത്തൊ­ന്നും പറയാൻ സാ­ധി­ക്കാ­ത്ത വർ­ഗ്ഗമാ­യി­ ഇവർ മാ­റി­യി­രി­ക്കു­ന്നു­. അവി­ടെ­യാണ് പലപ്പോ­ഴും പരസ്പരം കയ്യൂ­ക്കി­ന്റേ­യും, ഭീ­ഷണി­യു­ടേയും സ്വരം പു­റത്ത് വരു­ന്നത്. ഇത് ആശങ്കപ്പെ­ടു­ത്തു­ന്ന കാ­ര്യം തന്നെ !!

പ്രദീപ് പുറവങ്കര

pradeeppuravankara@gmail.com

www.pradeeppuravankara.com

 

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed