പട്ടം പോലെ...


നാല് ദി­വസങ്ങൾ­ക്ക് മു­ന്പ് പ്രവാ­സി­കളു­ടെ­ സമ്മേ­ളനത്തി­നാ­യി­ അഹമ്മദാ­ബാ­ദിൽ എത്തി­യപ്പോൾ മു­തൽ ഏറ്റവു­മധി­കം എന്റെ­ ശ്രദ്ധയാ­കർ­ഷി­ച്ചത് അവി­ടെ­യു­ള്ള ഇരു­ചക്രവാ­ഹനങ്ങളു­ടെ­ ഹാ­ൻ­ഡി­ലിൽ ഘടി­പ്പി­ച്ച യു­ മാ­തൃ­കയി­ലു­ള്ള കന്പി­യാ­യി­രു­ന്നു­. ആദ്യം കരു­തി­യത് പൊ­ടി­ മു­ഖത്തേ­ക്കടി­ക്കാ­തി­രി­ക്കാൻ ഗ്ലാ­സ്സ് ഘടി­പ്പി­ക്കു­ന്ന ഒരു­ കന്പി­യാ­യി­രി­ക്കാം ഇത് എന്നാ­യി­രു­ന്നു­. പി­ന്നീട് ടാ­ക്സി­ ഡ്രൈ­വർ ജഗദീ­ഷാണ് കാ­ര്യങ്ങൾ വി­ശദീ­കരി­ച്ചത്.

ജനുവരി­ മാ­സം പി­റക്കു­ന്പോൾ മു­തൽ രാ­ജസ്ഥാ­നി­ലും, ഗു­ജറാ­ത്തി­ലും പ്രത്യേ­കി­ച്ച് അഹമ്മദാ­ബാ­ദി­ലെ­ ആകാ­ശത്ത് പട്ടങ്ങൾ പറക്കാൻ തു­ടങ്ങും. ചെ­റുത് മു­തൽ വളരെ­ വലുത് വരെ­ ഈ കൂ­ട്ടത്തിൽ ഉണ്ടാ­കും. ഇവി­ടെ­ ഉത്തരാ­യനം എന്നാണ് ഈ ദി­വസം അറി­യപ്പെ­ടു­ന്നത്. എല്ലാ­ വർ‍­ഷവും മകരസംക്രാ­ന്തി­ നാ­ളി­നോ­ടനു­ബന്ധി­ച്ച് ജനുവരി­ പതി­നാ­ലി­നാണ് ഈ പട്ടം പറത്തൽ ഉത്സവം നടക്കാ­റു­ള്ളത്. 300 വർ­ഷത്തോ­ളം പഴക്കമു­ള്ളതാണ് ഈ ആചാ­രം. കാ­ലവർ­ഷം പെ­യ്തി­റങ്ങു­ന്നതി­ന്റെ­ സൂ­ചനയാ­യി­ട്ടാ­ണത്രെ­ ഇത് ആരംഭി­ച്ചത്. പട്ടം പറക്കു­ന്പോൾ കാ­റ്റി­ന്റെ­ ദി­ശയറി­യാൻ കർ­ഷകർ­ക്ക് സാ­ധി­ക്കു­മെ­ന്നതാണ് ഇതി­ന്റെ­ കാ­രണം. ഇതിന് മു­ന്നോ­ടി­യാ­യി­ ഗു­ജറാ­ത്തി­ലെ­ വീ­ടു­കളിൽ ഒരു­ മാ­സം മു­ന്‍പെ­ പട്ടം നി­ർ‍­മ്മാ­ണം ആരംഭി­ക്കും. അന്പത് രാ­ജ്യങ്ങളിൽ നി­ന്നു­വരെ­യു­ള്ള ആളു­കൾ ഈ ഉത്സവത്തിൽ പങ്കെ­ടു­ക്കും. അഹമ്മദാ­ബാദ് അറി­യപ്പെ­ടു­ന്നത് തന്നെ­ പട്ടങ്ങളു­ടെ­ തലസ്ഥാ­നമെ­ന്നാ­ണ്്. ആയി­രക്കണക്കിന് പട്ടങ്ങളാണ് ഇവി­ടെ­ ഈ നാ­ളു­കളിൽ വി­റ്റഴി­ക്കപ്പെ­ടു­ന്നത്. ഇതി­നാ­യി­ പട്ടാംഗ് ബസ്സാർ എന്നൊ­രു­ മാ­ർ­ക്കറ്റ് തന്നെ­ അഹമ്മദാ­ബാ­ദി­ലു­ണ്ട്.

പട്ടങ്ങൾ ആകാ­ശത്ത് പാ­റി­ പറക്കു­ന്നത് മനോ­ഹരമാ­യ ദൃ­ശ്യം തന്നെ­യാ­ണെ­ന്ന് ജഗദീ­ഷി­നോട് പറഞ്ഞപ്പോ­ഴാണ് അത് അത്ര നല്ല കാ­ര്യമല്ലെ­ന്ന വസ്തു­ത അദ്ദേ­ഹം പറഞ്ഞു­ തന്നത്. കാ­ണാൻ നല്ല ചന്തമൊ­ക്കെ­യു­ണ്ടെ­ങ്കി­ലും നി­രവധി­ പേ­രു­ടെ­ ജീ­വന് ഭീ­ഷണി­യാ­ണത്രെ­ ഈ പട്ടം പറത്തൽ ഉത്സവം. ഇവി­ടെ­ പട്ടം നി­ർ­മ്മി­ക്കു­ന്നത് വളരെ­യേ­റെ­ മൂ­ർ­ച്ച കൂ­ടി­യ ചൈ­നീസ് നൂ­ലു­പയോ­ഗി­ച്ചാ­ണ്. ഓരോ­ ഉത്തരാ­യന ഉത്സവത്തി­ലും നി­രവധി­ പക്ഷി­കൾ­ക്കാണ് ഈ നൂല് കാ­രണം ജീ­വൻ നഷ്ടപ്പെ­ടു­ന്നത്. പലപ്പോ­ഴും ഇരു­ചക്രവാ­ഹനമോ­ടി­ക്കു­ന്ന മനു­ഷ്യർ­ക്കും ഇത് ഭീ­ഷണി­യാ­കാ­റു­ണ്ട്. ഹെ­ൽ­മെ­റ്റ് വെ­ച്ചാൽ പോ­ലും കഴു­ത്തിന് നേ­രെ­ പാ­ഞ്ഞടു­ക്കു­ന്ന കൊ­ലക്കയറാ­യി­ ഈ പട്ടത്തി­ന്റെ­ നൂ­ലു­കൾ മാ­റും. ഇത്രയും പ്രശ്നങ്ങൾ സൃ­ഷ്ടി­ക്കു­ന്ന ചൈ­നീസ് നൂ­ലു­കളെ­ ഔദ്യോ­ഗി­കമാ­യി­ ഗവൺ­മെ­ന്റ് നി­രോ­ധി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും, മാ­ർ­ക്കറ്റിൽ ഇത് ലഭ്യമാ­ണത്രെ­. ഈ നൂ­ലി­നെ­ നേ­രി­ടാ­നാണ് ഇരു­ചക്രവാ­ഹനങ്ങളു­ടെ­ കൈ­പി­ടി­യിൽ യു­ ആകൃ­തി­യിൽ ഒരു­ കന്പി­ വളച്ചു­ കെ­ട്ടു­ന്നത്. പാ­റി­വരു­ന്ന കൊ­ലയാ­ളി­ നൂ­ലു­കൾ ഈ കന്പി­യിൽ കു­ടു­ങ്ങി­ നി­ൽ­ക്കും.  പട്ടം പറത്തലിന് ഇത്ര മാ­ത്രം അപകടസാ­ധ്യതയു­ണ്ടെ­ങ്കി­ലും ഇവി­ടെ­യു­ള്ള പലരും ഇതി­നെ­ തമാ­ശ രീ­തി­യി­ലാണ് കാ­ണു­ന്നത്. നൂല് തട്ടി­ ആളു­കളു­ടെ­ കഴു­ത്ത് മു­റി­ഞ്ഞ് ചോ­ര ഒഴു­കു­ന്നത് ഈ നേ­രത്ത് സാ­ധാ­രണയാ­ണെ­ന്ന് ജഗദീഷ് പറഞ്ഞപ്പോൾ പട്ടം പറത്താൻ ഇതുവരെ­ സാ­ധി­ക്കാത്ത, കേ­വലം ഒരു­ സ്വപ്നം പോ­ലെ­ അതി­നെ­ കണ്ടി­രു­ന്ന എനി­ക്ക് ­ പട്ടത്തി­നോട് തന്നെ­ വെ­റു­പ്പ് വന്നു­ പോ­യി­.

പലതും ഇങ്ങി­നെ­യാ­ണ്. ആകാ­ശത്ത് ഉയർ­ന്ന് പൊ­ങ്ങി­ പട്ടം പറക്കു­ന്പോൾ നമ്മു­ടെ­ മനസ് ആ ദൃ­ശ്യത്തിന് പി­ന്നാ­ലെ­ പോ­കും. എന്നാൽ പട്ടത്തി­നെ­ നി­യന്ത്രി­ക്കു­ന്നയാ­ളിനേ­യോ­, അതി­നെ­ കെ­ട്ടി­യി­ട്ടി­രി­ക്കു­ന്ന കൊ­ലയാ­ളി­ നൂ­ലി­നെ­യോ­ നമ്മൾ കണ്ടെ­ന്ന് വരി­ല്ല. ചി­ലപ്പോൾ നമ്മൾ പോ­ലു­മറി­യാ­തെ­ നമ്മു­ടെ­ കഴു­ത്ത് മു­റി­ച്ച് ചോ­ര ചീ­റ്റി­ക്കു­ന്പോ­ഴാണ് ആ സു­ന്ദരമാ­യ പട്ടത്തി­ന്റെ­ പി­ന്നി­ലു­ള്ള ക്രൗ­ര്യം നമ്മൾ തി­രി­ച്ചറി­യു­ക. ഇത് തന്നെ­യാണ് പ്രവാ­സി­ ഭാ­രതീ­യ സമ്മേ­ളനം ബാ­ക്കി­ വെ­ക്കു­ന്ന ചി­ന്തകൾ. ആകെ­മൊ­ത്തം കാ­ണു­വാൻ ഒരു­ ഭംഗി­ ഉണ്ട്, പക്ഷെ­...എവിടെയോ ഒരു നൂൽകഷ്ണം പാറി വരുന്നുണ്ടോ എന്നൊരു സംശയം...

വാ­ൽ­കഷ്ണം: ജീ­വി­തത്തിൽ ചി­ലപ്പോ­ഴെ­ങ്കി­ലും കൊ­ലയാ­ളി­നൂ­ലു­കളെ­ മു­റി­ച്ച് മാ­റ്റി­, ഒരു­ ചരടി­ല്ലാ­ പട്ടം പോ­ലെ­ മനസ്സിനെ അഴി­ച്ചു­ വി­ടണം. പോ­കാൻ കൊ­തി­ക്കു­ന്നി­ടങ്ങളിൽ പാ­റി­ പറന്ന് അത് തി­രി­ച്ചു­ വരട്ടെ­.  അതു­വരേ­ക്കും നമു­ക്ക് കാ­ത്തി­രി­ക്കാം, ഒന്നു­ പറയാ­തെ­, മു­ന്പിൽ ഒരു­ യു­ മാ­തൃ­കയിൽ തി­രി­ച്ചു­ വെ­ച്ച കന്പി­യു­മാ­യി­ !!

പ്രദീപ് പുറവങ്കര

pradeeppuravankara@gmail.com

www.pradeeppuravankara.com

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed