തിരിച്ചറിയേണ്ടുന്ന കള്ള നാണയങ്ങൾ


സൂ­ര്യൻ അസ്തമി­ക്കാ­ത്ത ഒരു­ സാ­മ്രാ­ജ്യത്തെ­ അഹിംസ എന്ന മന്ത്രം കൊ­ണ്ട്  പരാ­ജയപ്പെ­ടു­ത്തി­യ ഒരു­ മഹാ­ത്മാവ് താ­മസി­ച്ചി­രു­ന്ന സബർ­മതി­യു­ടെ­ തീ­രത്തിരുന്ന് ഈ കു­റി­പ്പ് എഴു­തു­ന്പോൾ ചു­റ്റും നടക്കു­ന്ന ഞെ­ട്ടി­പ്പി­ക്കു­ന്ന സംഭവങ്ങൾ എന്തോ­  എന്റെ­ മനസ്സി­നെ­ തീ­രെ­ ഭയപ്പെ­ടു­ത്തു­ന്നി­ല്ല.

പേ­നയെ­, പെ­ൻ­സി­ലി­നെ­, അക്ഷരങ്ങളെ­ ഭയക്കു­ന്ന ചി­ലർ നടത്തു­ന്ന കാ­ട്ടാള സ്വഭാ­വത്തെ­ ഭീ­രു­ത്വം എന്നല്ലാ­തെ­ എന്ത് വി­ളി­ക്കാൻ. ഭയം ബാ­ധി­ച്ചി­രി­ക്കു­ന്ന ആർ­ക്കും ഏറ്റവും എളു­പ്പത്തിൽ ചെ­യ്യാൻ സാ­ധി­ക്കു­ന്ന ഒന്നാണ് കൊ­ലപാ­തകം. പാ­രി­സിൽ അത് മാ­ത്രമാണ് ഇപ്പോൾ നടന്നി­രി­ക്കു­ന്നത്. ഒരു­ വി­ശ്വാ­സവും, മതവും ആരെ­യും കൊ­ല്ലാൻ ആവശ്യപ്പെ­ട്ടി­ട്ടി­ല്ല. എന്നാൽ ആ സത്യങ്ങളെ­ മറച്ചു­ പി­ടി­ച്ചു­ കൊ­ണ്ട് എത്ര നല്ല സി­ദ്ധാ­ന്തങ്ങളേ­യും മനു­ഷ്യനെ­ ഭയപ്പെ­ടു­ത്തു­ന്നതാ­ക്കി­ മാ­റ്റു­ന്നതിൽ വാ­സ്തവത്തിൽ മനു­ഷ്യരിൽ മനു­ഷ്യത്വം നഷ്‌ടമാ­യ ചി­ല­രെ­ങ്കി­ലും വി­ജയി­ക്കു­ന്നു­. ഇവരെ­ ഒറ്റ വാ­ക്കിൽ ഭ്രാ­ന്തന്മാർ എന്നല്ലാ­തെ­ എന്ത് വി­ളി­ക്കാൻ.

ലോ­കമു­ണ്ടാ­യ കാ­ലം മു­തൽ­ക്ക് തന്നെ­ സത്യാ­ന്വേ­ഷകർ­ക്ക് നേ­രെ­ ഇത്തരം ഭ്രാ­ന്തന്മാ­രു­ടെ­ നി­രന്തര ആക്രമണങ്ങൾ ഉണ്ടാ­യി­ട്ടു­ണ്ട്. ഏതൊ­രു­ പ്രവാ­ചകനും അവന്റെ­ ജീ­വി­തകാ­ലയളവി­ന്റെ­ വലി­യൊ­രു­ ഭാ­ഗം നേ­രി­ടേ­ണ്ടി­ വന്നത്­ ഇത്തരം എതി­ർ­പ്പു­കളാ­യി­രു­ന്നു­. അന്ന് അവർ­ക്ക് നേ­രെ­ കല്ലെ­റി­ഞ്ഞവരും, ഇല്ലാ­താ­ക്കാൻ ശ്രമി­ച്ചവരു­മൊ­ക്കെ­ കാ­ലത്തി­ന്റെ­ ചവറ്റു­കൊ­ട്ടയി­ലേ­യ്ക്ക് എടു­ത്തെ­റി­യപ്പെ­ട്ടു­. അവർ സ്വയം ഇല്ലാ­താ­യി­. എന്നാൽ അവർ എടു­ത്തെ­റി­യാൻ ശ്രമി­ച്ച, മനു­ഷ്യനന്മ ആഗ്രഹി­ച്ചവർ നൂ­റ്റാ­ണ്ടു­കളാ­യി­ നമ്മു­ടെ­ ഹൃ­ദയത്തി­നു­ള്ളിൽ കൂ­ടു­തൽ തി­ളക്കത്തോ­ടെ­ ജീ­വി­ക്കു­ന്നു­. ഭ്രാ­ന്തന്മാ­രാ­യ ഈ ഭീ­രു­ക്കൾ­ക്ക് ഏറ്റവും കൂ­ടി­ വന്നാൽ ചെ­യ്യാൻ സാ­ധി­ക്കു­ന്നത് സത്യാ­ന്വേ­ഷകരെ­ ശാ­രീ­രി­കമാ­യി­ ഇല്ലാ­യ്മ ചെ­യ്യു­ക എന്നത് മാ­ത്രം. ഈ കൊ­ലപാ­തകങ്ങളാണ് വലപ്പോ­ഴും സാ­ധാ­രണക്കാ­രാ­യ മഹത്തു­ക്കളെ­ പോ­ലും ഈ ലോ­കത്തി­നു­ പരി­ചയപ്പെ­ടാ­നു­ള്ള പ്രചോ­ദനം നല്കി­യത് എന്ന് ഈ മൂ­ഢന്മാർ മനസി­ലാ­ക്കു­ന്നി­ല്ല. കേ­വലം മനു­ഷ്യശരീ­രത്തെ­യല്ല, ഈ ലോ­കം ബഹു­മാ­നി­ക്കു­ന്നതും, ആദരി­ക്കു­ന്നതും ലോ­കം നോ­ക്കു­ന്നതും അവന്റെ­യു­ള്ളി­ലെ­ അന്തരാ­ത്മാ­വി­നെ­യാ­ണെ­ന്ന കാ­ര്യവും ഇവർ തി­രി­ച്ചറി­യു­ന്നി­ല്ല.

പി­ഞ്ചു­കു­ഞ്ഞു­ങ്ങളെ­ മു­തൽ വൃ­ദ്ധന്മാർ വരെ­യു­ള്ളവരെ­ നി­ർ­ദാ­ക്ഷി­ണ്യം കൊ­ന്നു­ തള്ളു­ന്ന ഈ ഭ്രാ­ന്തന്മാ­ർ­ക്ക് (മൃ­ഗങ്ങൾ എന്നു­ വി­ളി­ക്കു­ന്നത് അവരിൽ പോ­ലും ലജ്ജയു­ണ്ടാ­ക്കും എന്ന് കരു­തി­യാ­ണ്) ഏതു­ ൈ­ദവമാണ് മനസമാ­ധാ­നം നല്കു­ക. ഇവർ­ക്ക് എവി­ടെ­യാണ് സ്വസ്ഥത ലഭി­ക്കു­ക?  സമൂ­ഹത്തി­ലെ­ ഈ വി­പത്തി­നെ­ ഇല്ലാ­താ­ക്കാൻ ഗാ­ന്ധി­ജി­യി­ലേ­യ്ക്ക് മാ­നവകു­ലം തി­രി­ച്ചെ­ത്തേ­ണ്ടി­യി­രി­ക്കു­ന്നു­. സ്നേ­ഹത്തിൽ അധി­ഷ്ഠി­തമാ­യ ഒരു­ ലോ­കസമൂ­ഹം ഇവി­ടെ­ ഉയർ­ന്നു­ വരേ­ണ്ടി­യി­രി­ക്കു­ന്നു­.

സാംസ്കാ­രി­ക അധി­നി­വേ­ശവും സാ­ന്പത്തി­ക ചൂ­ഷണവു­മാണ് മനു­ഷ്യന്റെ­ ശാ­പമെ­ന്നു­ തി­രി­ച്ചറി­യേ­ണ്ടി­യി­രി­ക്കു­ന്നു­. ഹിംസയിൽ നി­ന്ന് അഹിംസയി­ലേ­ക്ക് എത്തു­ന്പോ­ഴാണ് മനു­ഷ്യമനസ് സംസ്കരി­ക്കപ്പെ­ടു­ന്നത്. ആ സംസ്കാ­രം വീ­ണ്ടെ­ടു­ക്കേ­ണ്ടതു­ണ്ട്. മാ­ർ­ഗ്ഗത്തെ­ വി­ത്തി­നോ­ടും ലക്ഷ്യത്തെ­ മരത്തി­നോ­ടും ഉപമി­ച്ച വ്യക്തി­യാണ് മഹാ­ത്മാ­വ്. ഇന്ന് ലക്ഷ്യം മാ­ത്രമേ­യു­ള്ളൂ­. മാ­ർ­ഗ്ഗം ഏതു­മാ­കാം എന്ന നി­ല വന്നി­രി­ക്കു­ന്നു­. കു­റ്റം ചെ­യ്യു­ന്നതി­നേ­ക്കാൾ അതി­കഠി­നമാണ് കു­റ്റം ചെ­യ്യാൻ പ്രേ­രി­പ്പി­ക്കു­ന്ന മാ­നസി­ക അവസ്ഥയെ­ന്ന് ഗാ­ന്ധി­ജി­ തന്നെ­ പറഞ്ഞി­ട്ടു­ണ്ട്. ഹിംസ ചെ­യ്യാ­തി­രി­ക്കൽ മാ­ത്രമല്ല അഹിംസ, അതി­നു­ പ്രേ­രി­പ്പി­ക്കാ­തി­രി­ക്കു­ന്നത് കൂ­ടി­യാ­ണ്.

മഹാ­ത്മാ­ഗാ­ന്ധി­യെ­ വർ­ഗ്ഗീ­യവാ­ദി­ എന്നും രാ­ജ്യദ്രോ­ഹി­ എന്നും വി­ളി­ക്കു­ന്നവരു­ള്ള നാ­ടാ­യി­ നമ്മു­ടെ­ നാ­ടും മാ­റു­ന്പോൾ പച്ച മനു­ഷ്യന്റെ­ വേ­ദനകൾ ടെ­ലി­വി­ഷനി­ലൂ­ടെ­, കണ്ട് അത് ട്വി­റ്റു­കളാ­യും ഫേസ് ബു­ക്ക് സ്റ്റാ­റ്റസു­കളാ­യും രേ­ഖപ്പെ­ടു­ത്തി­ വി­വാ­ദങ്ങൾ ഉണ്ടാ­ക്കി­, അതു­ വി­റ്റ് കാ­ശാ­ക്കി­ പൊ­ടി­ തട്ടി­ പോ­കു­ന്ന കള്ളനാ­ണയങ്ങളെ­യാണ് സമൂ­ഹം ആദ്യം സൂ­ചി­പ്പി­ച്ച ഭ്രാ­ന്തന്മാ­രെ­ക്കാൾ ഏറെ­, ഭീ­രു­ക്കളേക്കാൾ ഏറെ­ ഭയക്കേ­ണ്ടത്. കാ­രണം ഇവർ ചെ­യ്യു­ന്നത് എന്തെ­ന്ന് ഇവർ­ക്ക് വ്യക്തമാ­യി­ തന്നെ­ അറി­യാം. മറ്റു­ള്ളവർ­ക്ക് അതറി­യി­ല്ല!!

 പ്രദീപ് പുറവങ്കര

pradeeppuravankara@gmail.com

www.pradeeppuravankara.com

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed