എന്‍ആര്‍ഐ വരന്‍മാരുടെ ഡിമാന്റ് ഇടിഞ്ഞതായി റിപ്പോർട്ട്


ദുബായ്: എന്‍ആര്‍ഐ വരന്‍മാര്‍ക്കുള്ള ആവശ്യം ഇപ്പോള്‍ 25 ശതമാനം ഇടിഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ച് അമേരിക്കയിലെ യുവാക്കള്‍ക്ക്. കഴിഞ്ഞ രണ്ട് മാസക്കാലയളവിലാണ് ഇത്. നവംബറിന് ശേഷം എന്‍ആര്‍ഐ വരന്‍മാര്‍ക്കുള്ള ആവശ്യം ക്രമാനുഗതമായി കുറഞ്ഞിരുന്നെങ്കിലും ഫെബ്രുവരിയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. അമേരിക്കയിലെ പുതിയ രാഷ്ട്രീയ പശ്ചാത്തലമാണ് അതിന് പ്രധാനകാരണം.റിച്ചാ ഗാര്‍ഗ്, ശാദി ഡോട്ട് കോം മാനേജര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞതാണ് ഇത്.

ദക്ഷിണ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സികോരിയന്‍ മാട്രിമോണിയല്‍ സര്‍വീസിന്റെ വൈസ് പ്രസിഡണ്ട് നിതി ജായുടെ പ്രതികരണവും സമാനമാണ്.
എന്‍ആര്‍ഐ വരന്‍മാര്‍ക്ക് ആവശ്യക്കാരില്ല. ട്രംപിന്റെ പുതിയ കുടിയേറ്റ പരിഷ്‌കാരങ്ങളില്‍ മാതാപിതാക്കള്‍ ആശങ്കാകുലരാണ്. അമേരിക്കയില്‍ ഇന്ത്യയ്ക്കാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ നോക്കുമ്പോള്‍ എന്‍ആര്‍ഐ വരന്‍മാര്‍ സുരക്ഷിതമായ ഓപ്ഷനല്ലെന്ന് അവര്‍ കരുതുന്നു.
വിവാഹാലോചനുമായി ചെല്ലുമ്പോള്‍ വരന്‍ ഇന്ത്യയിലേക്ക് വരണമെന്ന ഡിമാന്‍ഡ് ആണ് പല പെണ്‍കുട്ടികളുടെ മാതാപിതാക്കളും മുന്നോട്ടുവെക്കുന്നതെന്ന് ഡോക്ടറായ അനന്തരവന് വേണ്ടി വധുവിനെ അന്വേഷിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. 56കാരന്റെ അനന്തരവന്‍ ടെക്‌സാസില്‍ ആണ് കഴിയുന്നത്. അമേരിക്കയില്‍ സെറ്റില്‍ ആകാന്‍ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ലെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ ജീവിക്കുകയാണ് സുരക്ഷിതമെന്ന് അവര്‍ കരുതുന്നുവെന്നും മധ്യവയസ്‌കന്‍ പ്രതികരിച്ചു.

 

You might also like

Most Viewed