മോദിക്ക് വേദി നല്‍കിയത് നാണക്കേട്, അഭിസംബോധന ബഹിഷ്കരിക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍

നരേന്ദ്രമോദിക്ക് രാജ്യത്ത് സംസാരിക്കാന്‍ വേദി ഒരുക്കിയത് നാണക്കേടെന്ന് യുഎസ് കോൺഗ്രസിലെ വനിതാ അംഗമായ റാഷിദ ത്ലൈബ്. മതന്യൂനപക്ഷത്തെയും മാധ്യമപ്രവര്‍ത്തനവും നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയില്‍ അടിച്ചമര്‍ത്തുകയാണെന്ന് മറ്റൊരു വനിതാ അംഗമായ ഇല്‍ഹാന്‍ ഒമര്‍. നരേന്ദ്രമോദിയുടെ ജനാധിത്യ വിരുദ്ധ സമീപനത്തില്‍ പ്രതിഷേധിച്ച് ഇരുവരും യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിലെ മോദിയുടെ അഭിസംബോധന ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു.
രണ്ട് അംഗങ്ങളും ട്വിറ്ററിലൂടെയാണ് നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച് ബഹിഷ്കരണം പ്രഖ്യാപിച്ചത്. നമ്മുടെ രാജ്യ തലസ്ഥാനത്ത് നരേന്ദ്രമോദിക്ക് വേദി നല്‍കിയത് നാണക്കേടാണ്. നരേന്ദ്രമോദി കാലങ്ങളായി തുടര്‍ന്ന് വരുന്ന മനുഷ്യാവകാശ അടിച്ചമര്‍ത്തലുകള്‍, ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തവങ്ങള്‍, മൂസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള നീക്കങ്ങള്‍, മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്നത് എന്നിങ്ങനെ ഒരു പ്രവര്‍ത്തനങ്ങളും അംഗീകരിക്കാന്‍ കഴിയില്ല. ആയതിനാല്‍ യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിലെ മോദിയുടെ അഭിസംബോധന ബഹിഷ്‌കരിക്കുന്നു- റാഷിദ ത്ലൈബ് കുറിച്ചു.
adsadadsads