പാകിസ്ഥാനി പെണ്‍കുട്ടിക്ക് ഇന്ത്യയുടെ കാരുണ്യം

മുംബൈ: രോഗ ബാധിതയായി ചികിത്സയ്‌ക്ക് എത്തിയ പാകിസ്ഥാനി പെണ്‍കുട്ടിക്ക് ഇന്ത്യന്‍ ജനതയുടെ ധനസഹായം. സബ താരിഖ് അഹമ്മദ് എന്ന പെണ്‍കുട്ടി വില്‍സണ്‍ രോഗബാധിതയാണ് അതിനുള്ള ചികിത്സ തേടിയാണ് മുംബൈയില്‍ എത്തിയത്.
പെണ്‍കുട്ടിയുടെ ചികിത്സയ്‌ക്ക് 13 ലക്ഷം രൂപയാണ് ഒരു പ്രാദേശിക എന്‍.ജി.ഒയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജനങ്ങളില്‍ നിന്ന് സമാഹരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞുള്ള ഫ്ലൈറ്റിന് സബയും അമ്മ നസിയയും പാകിസ്ഥാനിലേക്ക് തിരിക്കും.
ആദ്യ ഘട്ടത്തില്‍ ഏഴ് ലക്ഷം രൂപ ചികിത്സയ്‌ക്ക് നല്‍കുകയും ചികിത്സ നടത്തുകയും ചെയ്‌തു. എന്നാല്‍ കുട്ടിക്ക് കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ല. പിന്നീട് മരുന്ന് മാറി നൽകാന്‍ ഡോക്‌ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ആറ് ലക്ഷം രൂപ കൂടി എന്‍.ജി.ഒ നല്‍കി.
തുടർ ചികിത്സയില്‍ സബയ്‌ക്ക് കാര്യമായ മാറ്റങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ ജീവിതത്തിലേക്ക് മടങ്ങി വന്ന സബ സന്തോഷത്തോടെ സ്വന്തം നാടായ കറാച്ചിയിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. ഇന്ത്യന്‍ സുമനസുകളുടെ സഹായത്തില്‍ മനം നിറഞ്ഞ് നന്ദി അര്‍പ്പിച്ചാണ് സബയും മാതാവും നാട്ടിലേക്ക് മടങ്ങുന്നത്. പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് നേരെ ആക്രമണങ്ങള്‍ നടത്തുമ്പോഴും. രാജ്യ അതിര്‍ത്തികള്‍ വകവയ്‌ക്കാതെ തങ്ങളുടെ മനസിന്റെ വലുപ്പം തുറന്ന് കാണിച്ചിരിക്കുകയാണ് ഇന്ത്യന്‍ ജനതയെന്ന് നസിയ പറഞ്ഞു.