സൂര്യനെല്ലി കേസ്; രക്ഷപ്പെടാനുള്ള അവസരം ഉണ്ടായിട്ടും എന്തുകൊണ്ട് ശ്രമിച്ചില്ലെന്ന് കോടതി

ഡൽഹി: പല അവസരം ഉണ്ടായിട്ടും സൂര്യനെല്ലി പെണ്‍കുട്ടി എന്തുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചില്ല എന്ന് സുപ്രീം കോടതി . പെണ്‍കുട്ടി സ്വന്തം ഇഷ്ട്ടപ്രക്കാരമാണോ പൊയതെന്ന് സംശയിക്കുന്നു എന്നും കോടതി പറഞ്ഞു.
കോടതിയിൽ പ്രതികൾ ഉന്നയിച്ചിരുന്ന ചില ആരോപണങ്ങളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതി പെണ്‍കുട്ടിക്കെതിരെയെന്നു വ്യാഖ്യാനിക്കാവുന്ന നിരീക്ഷണം നടത്തിയത്. സൂര്യനെല്ലി പെണ്‍വാണിഭ കേസിലെ പ്രതികൾക്ക് ഉടൻ ജാമ്യം ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വർഷം മാർച്ച് മാസത്തേക്ക് മാറ്റിവെച്ചു. ജാസ്റ്റിസ് ദീപക് മിശ്ര ആദ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ 16 പ്രതികളാണ് ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത് .