ഹിന്ദ്വാര പീഡനം: ഒരാള്‍ അറസ്റ്റില്‍


കാശ്മീര്‍: ജമ്മുകാശ്മീരിലെ ഹിന്ദ്വാരയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ഹിമാല്‍ അഹമ്മദ് ബാണ്ടെ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സൈനീകരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാരോപിച്ച് ഹിന്ദ്വാരയില്‍ കലാപം നടന്നിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിയടക്കം അഞ്ച് പേര്‍ മരിച്ചു.
അപമാനിതയായ പെണ്‍കുട്ടിയുടേതെന്നു കരുതുന്ന വിഡിയോ കഴിഞ്ഞ ദിവസം സൈന്യം പുറത്തുവിട്ടതു കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി. ഈ വിഡിയോയിലും സൈനികരല്ല മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളെ ഭീഷണിപ്പെടുത്തിയാണ് ഈ വിഡിയോ ചിത്രീകരിച്ചതെന്നാണ് കുട്ടിയുടെ മാതാവ് പ്രതികരിച്ചത്.
എന്നാല്‍ സൈനികര്‍ മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് ജമ്മു കശ്മീരിലെ ഹാന്‍ഡ്വാഡയില്‍ പീഡനത്തിനിരയായ പതിനാറുകാരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനു മുന്നില്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. രണ്ട് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും ഇതിലൊരാള്‍ സ്‌കൂള്‍ യൂണിഫോമാണ് ധരിച്ചിരുന്നതെന്നും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഈ മാസം 12 നാണ് പെണ്‍കുട്ടിയെ സൈനികര്‍ മാനഭംഗപ്പെടുത്തി എന്ന വാര്‍ത്ത പരന്നത്. അതോടെ ഹാന്‍ഡ്വാഡ, കുപ്വാര പ്രദേശങ്ങളില്‍ സൈനികര്‍ക്കും പൊലീസിനുംനേരെ ആക്രമണമുണ്ടായി. തുടര്‍ന്നു സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും അക്രമം പടര്‍ന്നു. ഈ സംഭവങ്ങളെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

You might also like

  • Straight Forward

Most Viewed