ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു


ശാരിക

ഡൽഹി l രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ രാവിലെ 10 മണിക്ക് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.ഉപരാഷ്ട്രപതിയായി ചുമതലയേൽക്കുന്ന സി.പി രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. മുൻ ഉപരാഷട്രപതി ജഗദീപ് ധൻകറും ചടങ്ങിൽ സന്നിഹിതനായിരുന്നു. കാലാവധി പൂർത്തിയാക്കാൻ രണ്ടുവർഷം ബാക്കിനിൽക്കെ ജഗദീപ് ധൻകർ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇൻഡ്യ സഖ്യ സ്ഥാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഢിയെ പരാജയപ്പെടുത്തിയാണ് സി.പി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. 300 വോട്ടുകൾ ക്കെതിരെ 452 വോട്ടുകൾ നേടിയാണ് വിജയിച്ചത്. 1998ൽ കോയമ്പത്തൂർ മണ്ഡലത്തെ ഡിഎംകെയിൽ നിന്ന് പിടിച്ചെടുത്താണ് രാധാകൃഷ്ണൻതമിഴ്നാട്ടിൽ ബിജെപിക്ക് മേൽവിലാസം ഉണ്ടാക്കിയത്. വിദ്യാർത്ഥി കാലഘട്ടം മുതലുള്ള അദ്ദേഹത്തിന്റെ ആർഎസ്എസ് ബന്ധമാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വരെ തുണയായത്. 2023ൽ ജാർഖണ്ഡ് ഗവർണറായി നിയോഗിക്കപ്പെട്ട അദ്ദേഹം പിന്നീട് മഹാരാഷ്ട്ര ഗവര്‍ണർ, , പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

article-image

swdasd

You might also like

Most Viewed