കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു


ഷീബ വിജയൻ

ന്യൂഡൽഹി: കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവെച്ച് ജോർജ് കുര്യൻ. രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഇത്തവണ ജോർജ് കുര്യനെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ജോർജ് കുര്യൻ ഇനി പാർട്ടി സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹം ഇനി പ്രവർത്തിക്കുന്നത് ദേശീയ തലത്തിലോ അതോ കേരളത്തിലോയെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല.

മൂന്നാം മോദി സർക്കാരിൽ 2024 ജൂൺ ഒമ്പതിനാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പുകളുടെ സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽനിന്ന് മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവഹക സമിതിയംഗം, കോർകമ്മിറ്റിയംഗം, പാർട്ടി വക്താവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ജോർജ് കുര്യൻ, ഒ. രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം, രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ പട്ടികയിൽ ജോർജ് കുര്യന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. നിലവിൽ മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമാണ് കുര്യൻ. ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. ജോർജ് കുര്യന്റേതടക്കം മധ്യപ്രദേശിൽ ഒഴിവുവരുന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് തരുൺ ചുഘ്, രജനീഷ് അഗർവാൾ എന്നിവരെയാണ് ബി.ജെ.പി സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. ഇതോടെ കേന്ദ്രസഹമന്ത്രി സ്ഥാനത്തുനിന്ന് ജോർജ് കുര്യനെ മാറ്റിയേക്കും. നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് അദ്ദേഹം. ജോർജ് കുര്യന് പകരം കേരളത്തിൽനിന്ന് മറ്റൊരാളെ മന്ത്രിയാക്കാനാണ് തീരുമാനമെങ്കിൽ, രാഷ്ട്രപதியின் നോമിനിയായി രാജ്യസഭയിലെത്തിയ സി. സദാനന്ദന് അവസരം ലഭിച്ചേക്കും. പഞ്ചാബിൽനിന്നുള്ള ഭക്ഷ്യസംസ്കരണ-റെയിൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടുവിനും ഇത്തവണ സീറ്റ് നൽകിയിട്ടില്ല. ജൂൺ പകുതിയോടെ കേന്ദ്രമന്ത്രിസഭയിൽ വലിയ രീതിയിലുള്ള പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് സൂചനകളുള്ളത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നാല് സീറ്റുകളിൽ വീതവും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് സീറ്റുകളിൽ വീതവും ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലും മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലുമാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുക.

article-image

്േേോ്േോ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed