യാത്രാ കുവൈറ്റ് ചികിത്സാ സഹായം കൈമാറി


കുവൈറ്റ് : വാഹനാപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മലയാളിക്ക് യാത്രാ കുവൈറ്റ് ചികിത്സാസഹായം നൽകി. തൃശ്ശൂർപറപ്പൂക്കര സ്വദേശിയായ ജയേഷിന്, 2,36,741.00 രൂപയുടെ ധനസഹായം നൽകി.

കുവൈറ്റ് ഫഹാഹീൽ എക്സ്പ്രസ്സ് ഹൈവേ 30 ആം നമ്പർ റോഡിൽ മെഹബൂളയ്ക്ക് സമീപം നടന്ന വാഹന അപകടത്തെത്തുടർന്നാണ് ജയേഷിനെ അഡാ൯ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയേഷിന്റെ ഒരു കാൽ നീക്കം ചെയ്തു. തുടർന്ന് രണ്ടു മാസക്കാലമായി ആശുപത്രിയിൽ ചികിത്സയിൽതുടരുകയാണ്. ജയേഷ് കുവൈത്തിൽ എത്തിയിട്ട് ഒരു വർഷമേ ആകുന്നുള്ളൂ.

ഏറെ പ്രതീക്ഷകളുമായി കുവൈറ്റിൽ എത്തിയ ജയേഷിനെ വിധി ഈ വിധത്തിലാണ് വരവേറ്റത് വിവരമറിഞ്ഞ് പ്രവാസ ലോകത്തിന്റെ സുമനസ്സുകൾ അകമഴിഞ്ഞ് സഹായിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ ടാക്സി ഡ്രൈവർ കൂട്ടായ്മയായ യാത്രാ കുവൈറ്റും യാത്രക്കാരും അഭ്യുദയകാംക്ഷികളുമായ പ്രവാസികൾ ചേർന്നു നടത്തിയ ധനസമാഹരണത്തിൽ ആകെ കിട്ടിയ തുക 1112 കുവൈത്ത് ദിനാർ (2,36,741.00 രൂപ) ജയേഷിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ അയച്ച രേഖകൾ കൈമാറി. യാത്രാ പ്രസിഡന്റ് മനോജ് മഠത്തിൽ, സ്ഥാപകൻ അനിൽ ആനാട്, ഇലക്ഷൻ ജനറൽ കൺവീനർ ബഷീർ കെ കെ, സാൽമിയ പ്രസിഡന്റ് ഷെബീർ മൊയ്തീൻ, സാൽമിയ ട്രഷറർ രാജേഷ് എം ആർ, ഫഹാഹീൽ സെക്രട്ടറി ജിസ്മോ൯ ചാക്കോ, അബ്ബാസിയ കൺവീനർ ജീസൺ, എന്നിവർ നവംബർ 4 ശനിയാഴ്ച അഡാ൯ ആശുപത്രിയിൽ എത്തി ജയേഷിനെ കണ്ട് രേഖകൾ കൈമാറി. സഹായം നൽകിയ എല്ലാ അഭ്യുദയകാംക്ഷികൾക്കും ജയേഷ് നന്ദി പറഞ്ഞു. ജയേഷിന്റെ ഭാര്യയും, 3 വയസ്സായ കുഞ്ഞും നാട്ടിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed