കൊച്ചിയിൽ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാനാവാതെ 29 വിദ്യാർത്ഥികൾ സ്കൂള്‍ മാനേജ്മെന്റിനെതിരെ പ്രതിഷേധം

കൊച്ചി: കൊച്ചിയില്‍ സ്കൂള്‍ മാനേജ്മെന്റ് വീഴ്ച കാരണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാനാവാതെ 29 വിദ്യാർത്ഥികൾ. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ സാധിക്കാത്തത്. തോട്ടുംപടി മൂലംകുഴി സ്കൂളിന് മുന്നിൽ വിദ്യാർത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്.
രജിസ്ട്രേഷന്‍ അപ്രൂവ് ആയില്ലെന്നാണ് മാനേജ്മെന്‍റ് അറിയിച്ചതെന്നും സ്കൂളിൽ മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്നാണ് പരീക്ഷ എഴുതാൻ സാധിക്കാത്തതെന്ന് സ്കൂളിൽ കവാടം ഉപരോധിക്കുന്ന മാതാപിതാക്കൾ ആരോപിച്ചു. സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. എന്നാല്‍ മാനേജ്മെന്‍റ് ഇതുവരേയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
'ഞങ്ങള്‍ക്ക് ഒന്നുമറിയില്ലായിരുന്നു. ഹോള്‍ടിക്കറ്റ് സൈന്‍ ചെയ്യാനായി വിളിച്ചിട്ട് ഇവര്‍ ഇപ്പോള്‍ പറയുന്നത് പരീക്ഷയെഴുതാന്‍ കഴിയല്ലെന്നാണ്. സ്കൂളിന് അഫിലിയേഷനില്ലെന്നത് മാനേജ് മെന്‍റ് മറച്ചുവെച്ചു. ഹോള്‍ട്ടിക്കറ്റ് തരാന്‍ എന്നുപറഞ്ഞ് ബുധനാഴ്ച വിളിച്ചു. പക്ഷേ ഹോള്‍ട്ടിക്കറ്റ് തന്നില്ല. എന്തോ ഒപ്പ് വെക്കാനുണ്ടെന്ന് പറഞ്ഞ് രക്ഷിതാക്കളെ വിളിച്ച് കൊണ്ടുവരാന്‍ പറഞ്ഞു. രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന് പറയുന്നത്. രജിസ്ട്രേഷന്‍ അപ്രൂവ് ആയിട്ടില്ലെന്നാണ് പറഞ്ഞത്. രണ്ട് മോഡല്‍ പരീക്ഷകള്‍ നടത്തിയിരുന്നു. ഒരുവര്‍ഷം നഷ്ടപ്പെടുമെന്നസ്ഥിതിയാണ്'.
രക്ഷിതാക്കൾ പറയുന്നു.