സ്വകാ­ര്യ ബസ്സു­കളി­ൽ കൊ­ച്ചി­ വൺ കാ­ർ‍ഡ്


കൊ­ച്ചി­: മെ­ട്രോ­യു­ടെ­ കൊ­ച്ചി­ വൺ‍ കാ­ർ‍ഡ്‌ പത്ത് ­ദി­വസത്തി­നു­ള്ളിൽ‍ സ്വകാ­ര്യ ബസ്സു­കളിൽ‍ പരീ­ക്ഷണാ­ടി­സ്ഥാ­നത്തിൽ‍ ഉപയോ­ഗി­ച്ചു­തു­ടങ്ങും. ആദ്യഘട്ടത്തിൽ‍ നഗരത്തിൽ‍ സർവ്‍വീസ്‌ നടത്തു­ന്ന ഏഴ് സ്വകാ­ര്യ ബസ്‌ കന്പനി­കളു­ടെ­ ഓരോ­ ബസു­കളി­ലാ­ണ് പു­തി­യ സംവി­ധാ­നം ഉപയോ­ഗി­ക്കു­ന്നത്‌. 

കഴി­ഞ്ഞ മേ­യി­ലാ­ണ്­ കൊ­ച്ചി­ വൺ കാ­ർ‍ഡ്‌ ഉപയോ­ഗി­ച്ച്‌ സ്വകാ­ര്യബസു­കളിൽ‍ യാ­ത്ര ചെ­യ്യാ­നാ­കു­ന്ന പദ്ധതി­ കരാ­റിൽ‍ ആക്‌സിസ്‌ ബാ­ങ്കും സ്വകാ­ര്യ ബസ്‌ ഓപ്പറേ­റ്റർ‍മാ­രും ഒപ്പു­വച്ചത്‌. മെ­ട്രോ­ പദ്ധതി­പ്രദേ­ശത്ത്‌ സർ‍വീസ്‌ നടത്തു­ന്ന 1100 ബസു­കളി­ലാ­ണ് പു­തി­യ സംവി­ധാ­നം നി­ലവിൽ‍ വരു­ന്നത്‌. എ.ടി­.എം കാ­ർ‍ഡ്‌ മാ­തൃ­കയിൽ‍ സൈ­്വപ്‌ ചെ­യ്‌ത് ബസ്‌ യാ­ത്ര നടത്താ­നാ­കു­ന്ന സംവി­ധാ­നമാ­ണി­ത്‌. പദ്ധതി­ വി­ജയി­ക്കു­ന്നതി­ന്റെ­ അടി­സ്ഥാ­നത്തിൽ‍ കൂ­ടു­തൽ‍ ബസു­കളിൽ‍ പു­തി­യ സൗ­കര്യം ഏർ‍പ്പെ­ടു­ത്താ­നാ­ണു­ തീ­രു­മാ­നം. നവംബറോ­ടെ­ എല്ലാ­ ബസു­കളി­ലും കാ­ർ‍ഡ്‌ ഉപയോ­ഗി­ക്കാ­നാ­കും. കണ്ടക്ടറു­ടെ­ കൈ­യി­ലു­ള്ള ടി­ക്കറ്റ്‌ മെ­ഷീ­നിൽ‍ കൊ­ച്ചി­ വൺ കാ­ർ‍ഡ്‌ സൈ­്വപ്‌ ചെ­യ്യു­ന്പോ­യൾ‍ ടി­ക്കറ്റ്‌ ലഭി­ക്കും.ഇതി­നു­ള്ള ഏഴ്­ പു­തി­യ യന്ത്രങ്ങൾ‍ ആക്‌സിസ്‌ ബാ­ങ്കാ­ണ്­ നൽ‍കു­ന്നത്‌. സോ­ഫ്‌റ്റ്്വെ­യറും യന്ത്രത്തി­ന്റെ­ അറ്റകു­റ്റപ്പണി­കൾ‍ അടക്കമു­ള്ള സാ­ങ്കേ­തി­ക മേ­ൽ‍നോ­ട്ടവും ടെ­ക്‌നോ­വി­യോ­ എന്ന കന്പനി­ക്കാ­ണ്‌. ബസു­കൾ‍ക്ക്‌ ഒരു­ ദി­വസം ലഭി­ക്കു­ന്ന മൊ­ത്തവരു­മാ­നത്തി­ന്റെ­ 1.25 ശതമാ­നവും ജി­.എസ്‌.ടി­യു­മാ­ണു­ സർവ്‍വീസ്‌ ചാ­ർ‍ജാ­യി­ നൽ‍കേ­ണ്ടത്‌. 

കൊ­ച്ചി­ മെ­ട്രോ­പോ­ളി­റ്റൻ ട്രാ­ൻസ്‌പോ­ർ‍ട്ട്‌ കോ­-ഓപറേ­റ്റീവ്‌ സൊ­സൈ­റ്റി­, പെ­ർ‍ഫെ­ക്ട്, കൊ­ച്ചി­ വീ­ൽ‍സ്‌ യു­ണൈ­റ്റഡ്‌ എൽ‍.എൽ‍.പി­, മൈ­ മെ­ട്രോ­, മു­സി­രിസ്‌ എൽ‍.എൽ‍.പി­, പ്രതീ­ക്ഷ, ഗ്രേ­റ്റർ‍ കൊ­ച്ചിൻ‍ ബസ്‌ ട്രാ­ൻസ്‌പോ­ർ‍ട്ട്‌ എന്നീ­ ഏഴ്­ കന്പനി­കളു­ടെ­ കീ­ഴി­ലു­ള്ള ബസ്സു­കളി­ലാണ്‌ പു­തി­യ സംവി­ധാ­നം ഉപയോ­ഗി­ക്കു­ന്നത്‌. 

മെ­ട്രോ­യു­മാ­യി­ ബന്ധപ്പെ­ടു­ത്തി­ നഗരത്തി­ലും പരി­സരത്തും സർ‍വ്വീസ്‌ നടത്തു­ന്ന ബസ്സു­കളിൽ‍ ജി­.പി­.എസ്‌. ഘടി­പ്പി­ക്കു­ന്ന പ്രവർ‍ത്തനങ്ങളും പു­രോ­ഗമി­ക്കു­കയാ­ണ്‌. നഗരത്തി­ലെ­ എഴു­നൂ­റോ­ളം ബസു­കളിൽ‍ ജി­.പി­.എസ്‌. ഘടി­പ്പി­ച്ചു­ കഴി­ഞ്ഞു­. ബസ്സു­കളു­ടെ­യും ബോ­ട്ടു­കളു­ടെ­യും സമയവും മറ്റ്­ വി­വരങ്ങളും ലഭി­ക്കു­ന്ന മൊ­ബൈൽ‍ യാ­ത്രാ­പ്ലാ­നർ‍ പരീ­ക്ഷണാ­ടി­സ്ഥാ­നത്തിൽ‍ പ്രവർ‍ത്തി­ക്കു­ന്നു­ണ്ട്‌. ബസ്‌ ട്രാ­ക്കിംഗ്‌ ആപ്ലി­ക്കേ­ഷനാ­യ ചലോ­ വഴി­യാണ്‌ വി­വരങ്ങൾ‍ ലഭി­ക്കു­ന്നത്‌.

You might also like

  • Straight Forward

Most Viewed