മണിയുടെ ദുരൂഹ മരണം: അമ്മയുടെ മൗനത്തിനെതിരെ വിനയന്‍

കൊച്ചി: കലാഭവന്‍ മണിക്ക് ഏറ്റവും നല്ല വേഷങ്ങള്‍ നല്‍കിയ സംവിധായകനാണ് വിനയന്‍. മണിയുടെ മരണം മുതല്‍ തന്നെ വിനയന്‍ പലതരം ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ മരണം സംബന്ധിച്ച ദുരൂഹത നിലനില്ക്കുമ്ബോള്‍ താരസംഘടനയായ അമ്മയുടെ മൗനത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് വിനയന്‍.
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷത്തില്‍ യാതൊരു പുരോഗതിയുമില്ലെന്നും ഇതിനെതിരെ കലാസ്നേഹികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതികരിക്കണമെന്നും വിനയന്‍ പറയുന്നു.വിഷയത്തില്‍ താരസംഘടനയായ അമ്മയുടെ മൗനം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും വിനയന്‍ വ്യക്തമാക്കി.
വിനയന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഇന്നലെ കലാഭവന്‍ മണിയുടെ വീട്ടില്‍ നിന്നും വിളിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ മുഖാന്തിരം മണിയുടെ മരണത്തെ കുറിച്ചുള്ള പൊലീസ് റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ ലഭിച്ചെന്നും, മരണം കൊലപാതകമാണന്നോ, ആത്മഹത്യ ആണന്നോ, സ്വാഭാവിക മരണമാണന്നോ? ഒന്നും പൊലീസിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലന്നുമാണത്രേ റിപ്പോര്‍ട്ട്.ഇതു കേള്‍ക്കുമ്ബോള്‍ ഇന്ത്യയിലേ മറ്റേതു സ്റ്റേറ്റിലെ പൊലീസിനേക്കാളും മിടുക്കന്മാരെന്നു പറയപ്പെടുന്ന നമ്മുടെ പൊലീസിന് കലാഭവന്‍ മണിയെപ്പോലൊരു മഹാനായ കലാകാരന്റെ ദുരൂഹ മരണത്തേ പറ്റിയുള്ള അന്വേഷണത്തില്‍ തെറ്റു സംഭവിച്ചോ? അതല്ലെങ്കില്‍ അത്രനിസ്സാരവല്‍ക്കരിച്ചാണോ ഈ അേ ന്വഷണം നടത്തിയത് എന്ന് സംശയം തോന്നിപ്പോകുന്നു....
കേസന്വേഷണം സിബിഐക്കു വിട്ടെന്നാണ് സര്‍ക്കാരു കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ട് . പക്ഷേ അന്വേഷണം ത്വരിതഗതിയില്‍ നടക്കുമെന്ന് പ്രതീക്ഷ ഉണര്‍ത്തുന്ന യാതൊരുവിധ നീക്കങ്ങളോ റിപ്പോര്‍ട്ടുകളോ കണ്ടില്ല. ആറിയ കഞ്ഞി പഴംകഞ്ഞി എന്നു പറഞ്ഞപോലെ ജനലക്ഷങ്ങള്‍ ജിഞ്ജാസയോടെ കാത്തിരിക്കുന്ന ഈ കേസിന്റെ അന്വേഷണം അനന്തമായി നീളാനുള്ള എല്ലാ സാദ്ധ്യതയും കാണുന്നുണ്ട് . ഇതിനെതിരേ കലാസ്നേഹികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതികരിക്കണം. എന്നെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു വിഷയം താരസംഘടനായ 'അമ്മയുടെ' മൗനമാണ്. മലയാളത്തിെനാരു ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത കലാകാരനാണ് മണി, ജീവിച്ചിരിക്കുമ്ബോള്‍ തന്നെ താന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനായിരുന്നു എന്ന് മണിതന്നേ പറഞ്ഞിട്ടുണ്ട്..
മരണശേഷവും മനുഷ്യസ്േനഹിയായ ആ കലാകാരനു വേണ്ടി സംസാരിക്കാനും, മരണത്തിന്റെ ദുരൂഹത അറിഞ്ഞേ തീരു എന്നു ശക്തമായി പ്രതികരിക്കാനും മണികൂടി അംഗമായിരുന്ന താരസംഘടന പോലും മുന്നോട്ടു വരാത്തത് അങ്ങേയറ്റം ഖേദകരവും ലജ്ജാകരവുമാണ്.