തോ­റ്റു­കൊ­ടു­ക്കി­ല്ല, തി­രി­ച്ചു­ വരും : അറ്റ്ലസ് രാ­മചന്ദ്രൻ


ദു­ബൈ ­: അധി­കം വൈ­കാ­തെ­ തന്നെ­ പഴയരീ­തി­യിൽ സ്വർ­ണ്ണാ­ഭരണ വ്യാ­പാ­രത്തി­ലേ­ക്ക് തി­രി­ച്ചെ­ത്തു­മെ­ന്ന് മൂ­ന്ന് വർ­ഷത്തെ­ ജയിൽ വാ­സത്തിന് ശേ­ഷം തി­രി­ച്ചെ­ത്തി­യ അറ്റ്ലസ് ഗ്രൂ­പ്പ് ചെ­യർ­മാൻ എം.എം രാ­മചന്ദ്രൻ. ജീ­വി­തത്തോട് പോ­രടി­ക്കു­കയാണ് താ­നി­പ്പോൾ. തോ­റ്റു­ കൊ­ടു­ക്കി­ല്ല. പൂ­ർ­വ്വാ­ധി­കം ശക്തി­യോ­ടെ­ തി­രി­ച്ചു­വരു­ം. സൗ­ദി­, കു­വൈ­ത്ത്, ദോ­ഹ, മസ്കറ്റ് എന്നി­വടങ്ങി­ലെ­ ഷോ­റൂ­മു­കൾ വി­പു­ലീ­കരി­ക്കാ­നാണ് തീ­രു­മാ­നമെ­ന്നും അദ്ദേ­ഹം പറഞ്ഞു­. 

വാ­യ്പ്പയ്ക്ക് ഈടാ­യി­ നൽ­കി­യ ചെ­ക്ക് മടങ്ങി­യതാണ് പ്രശ്നങ്ങൾ­ക്ക് തു­ടക്കമാ­യതെ­ന്നും തി­രി­ച്ചടവ് ഒരി­ക്കൽ താ­മസി­ച്ചു­വെ­ന്നും ദൈ­വത്തോ­ടും ഒപ്പം നി­ൽ­ക്കു­ന്ന നല്ലവരാ­യ ആളു­കളോ­ടും തീ­ർ­ത്താൽ തീ­രാ­ത്ത നന്ദി­ ഉണ്ടെ­ന്നും രാ­മചന്ദ്രൻ പറഞ്ഞു­.

മൂ­ന്ന് വർ­ഷത്തോ­ളമാണ് ജനങ്ങളിൽ നി­ന്നു­ വി­ട്ടു­നി­ന്നത്. അത് എല്ലാ­ അർ­ത്ഥത്തി­ലും ഒരു­ പാ­ഠമാ­യി­. ഇനി­ ബി­സി­നസ്സിൽ തന്നെ­ ശ്രദ്ധ കേ­ന്ദ്രീ­കരി­ക്കണം. അതു­വരെ­ മറ്റ് പരി­പാ­ടി­കളെ­ല്ലാം മാ­റ്റി­വെ­ക്കു­കയാ­ണ്. നി­യമപ്രകാ­രമു­ള്ള നടപടി­ക്രമങ്ങൾ പൂ­ർ­ത്തി­യാ­ക്കാ­നും അനു­മതി­ ലഭി­ക്കാ­നു­മു­ള്ള സമയം വേ­ണ്ടതു­ണ്ട്. അത് ലഭി­ച്ചാ­ലു­ടൻ പു­തി­യ സംരംഭവു­മാ­യി­ വീ­ണ്ടു­മെ­ത്തും. അതും പഴയ രാ­മചന്ദ്രനാ­യി­ട്ട് തന്നെ­യാ­യി­രി­ക്കും. ദു­ബൈ­യിൽ ഒരു­ ഷോ­റൂം തു­ടങ്ങി­ക്കൊ­ണ്ടാ­യി­രി­ക്കും ആ തു­ടക്കം അദ്ദേ­ഹം പറഞ്ഞു­.

ദു­ബൈ­യിൽ തടവി­ലാ­യി­രു­ന്ന രാ­മചന്ദ്രൻ കഴി­ഞ്ഞ ആഴ്ചയാണ് പു­റത്തി­റങ്ങി­യത്. ബാ­ങ്കു­കളു­മാ­യി­ ധാ­രണയി­ലെ­ത്തി­യതി­ന്റെ­ അടി­സ്ഥാ­നത്തി­ലാണ് മോ­ചനം സാ­ധ്യമാ­യത്. ബാ­ങ്ക് ഒാഫ് ബറോ­ഡയടക്കം 23 ബാ­ങ്കു­കളാണ് കേസ് നൽ­കി­യത്. തു­ടർ­ന്ന് 2015 ആഗസ്റ്റ് 23ന് അദ്ദേ­ഹത്തെ­ ദു­ബൈ പൊ­ലീസ് അറസ്റ്റു­ ചെ­യ്യു­കയാ­യി­രു­ന്നു­. 

You might also like

Most Viewed