യൂറോ കപ്പ് :ഫ്രാൻസിന് ജയം

പാരിസ്: ഫ്രാൻസിന്റെ ജയത്തോടെയൂറോകപ്പിന് തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ റുമേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് പരാജയപ്പെടുത്തിയത്. ഒളിവർ ജിറൗഡും ദിമിത്രി പയറ്റും നേടിയ ഗോളുകൾ ഫ്രാൻസിന് വിജയം സമ്മാനിക്കുകയായി
രുന്നു. അനുകൂലമായ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബോഗ്ദാൻസ്റ്റാൻസു റുമേനിയയുടെ ആശ്വാസ ഗോൾ കണ്ടെത്തി.
ദുർബ്ബലരെന്ന് കരുതി റുമാനിയക്കെതിരെ ഇറങ്ങിയ ഫ്രാൻസിന് പക്ഷെ വിജയം മൈതാനത്ത് വിയർത്ത് തന്നെയാണ് നേടാനായത്. ആദ്യ ഗോൾ നേടി ലീഡോടെ കളിച്ച ഫ്രാൻസിനെതിരെ 65ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി റുമേനിയ സമനില പിടിച്ചു. 57ാം മിനിറ്റിലാണ് ജിറൗഡ് ഫ്രാൻസിന് ആദ്യ ഗോൾ നേടികൊടുത്തത്. ദിമിത്രെ പയറ്റ് നൽകിയ പാസ് തലകൊണ്ട് കുത്തി ജിറൗഡ് ലക്ഷ്യം കാണുകയായിരുന്നു. ഗോൾരഹിത സമനിലയായിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഗോൾ നേടിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം 90 മിനിറ്റിലും സമനിലയിൽ മുന്നേറികൊണ്ടിരുന്നു. ആക്രമണ പ്രത്യാക്രമണങ്ങൾ ഇരു ഗോൾ പോസ്റ്റിലും നിറഞ്ഞുനിന്നു. എന്നാൽ 90 മിനി
റ്റും കഴിഞ്ഞ് ലഭിച്ച അധികസമയം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ദിമിത്രി പെയെറ്റ് ഫ്രാൻസിന്റെ രക്ഷകനായെത്തി. ബോക്സിന് പുറത്ത് നിന്ന് പയറ്റ് എടുത്ത ഷോ
ട്ട് ഗോളിയെ മറികടന്ന് റുമേനിയൻ വലയിൽ പതിക്കുകയായിരുന്നു. അനേകായിരം കാണികളെ സാക്ഷിനിർത്തി അതോടെ ആതിഥേയരായ ഫ്രാൻസ് വിജയിതരായി.