കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ശക്തമായ ഭാഷയിൽ വ്യക്തമാക്കി ഇന്ത്യ; നിലപാട് സുസ്ഥിരം


ന്യുഡൽഹി: ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ശക്തമായ ഭാഷയിൽ വ്യക്തമാക്കി ഇന്ത്യ. കാശ്മീർ പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്ത്യയെ വിമർശിച്ച് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനം പാസാക്കിയ പ്രമേയത്തിനെതിരെയാണ് ഇന്ത്യയുടെ മറുപടി. വ്യക്തമാക്കി. ഇവിടത്തെ പ്രശ്നങ്ങൾ ആഭ്യന്തരകാര്യമാണെന്നും ഇതിൽ വേറെ ആരും ഇടപെടേണ്ടതില്ലെന്നും ഇന്ത്യയുടെ വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

കാശ്മീരിൽ ഇന്ത്യ നടത്തുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്നാമ് സമ്മേളനത്തിൽ വിമർശനമുള്ളത്. വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പിറ്റേന്നാണ് ഈ പ്രമേയം പാസ്സാക്കപ്പെടുന്നത്.

ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇക്കാര്യം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളോട് അതിൽനിന്നു പിന്മാറാൻ ആവശ്യപ്പെടണമെന്ന് ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടനാ (ഒഐസി) സമ്മേളനത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കശ്മീർ വിഷയത്തിൽ ഒഐസിയുടെ രാഷ്ട്രീയ പ്രമേയം കൊണ്ടുവരുന്നത്. ഇക്കാര്യത്തിൽ ഞങ്ങളുടെ നിലപാട് സുസ്ഥിരവും പ്രശസ്തവുമാണ്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഒഐസി സമ്മേളനത്തിൽ‍ സുഷമാ സ്വരാജ് പാക്കിസ്ഥാന്റെ പേരു പരാമർ‍ശിച്ചിരുന്നില്ല. ഭീകരർക്കെതിരെയുള്ള പോരാട്ടം ഏതെങ്കിലും മതത്തിനെതിരെയല്ലെന്നും സുഷമ വ്യക്തമാക്കി. ഇസ്‍ലാമിന്റെ അർഥം തന്നെ സമാധാനം എന്നാണെന്ന് സുഷമ പറഞ്ഞു. അല്ലാഹുവിന്റെ 99 പര്യായങ്ങളിൽ ഒന്നിന് പോലും അക്രമം എന്ന അർഥമില്ല. സ്നേഹവും സാഹോദര്യവും സമാധാനവുമാണ് ഇസ്ലാമും മറ്റ്മതങ്ങളും പഠിപ്പിക്കുന്നത്. ഭീകരതയ്ക്ക് സാന്പത്തിക സഹായം ചെയ്യരുതെന്ന് ആവശ്യപ്പെടണം. സൈനിക ശക്തിയിലൂടെയോ നയതന്ത്രജ്ഞതയിലൂടെയോ മാത്രം ഇതിനാവില്ലെന്നും സുഷമ പറഞ്ഞു.

article-image

നേരത്തേ, സുഷമാ സ്വരാജിനെ അതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി സമ്മേളനത്തിൽ പങ്കെടുക്കാതെ പിൻമാറിയിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച സുഷമാ സ്വരാജ് ഭീകരതയ്ക്കെതിരെയാണ് ഇന്ത്യ പോരാടുന്നതെന്നും, അതിന് ഒരു മതവുമായും ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. ഭീകരതയ്ക്ക് മതമില്ലെന്നും ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ എതിർക്കണമെന്നും സുഷമ സ്വരാജ് പറഞ്ഞു.

You might also like

Most Viewed