വി­വാ­ഹേ­തര ബന്ധത്തിൽ സ്ത്രീ­കളും കു­റ്റക്കാ­രാ­കും : നി­യമഭേ­തഗതി­ക്ക് വഴിയൊരുങ്ങുന്നതായി സൂചന ‍


ന്യൂഡൽഹി : വി­വാ­ഹേ­തര ബന്ധത്തിൽ പു­രു­ഷന്മാ­ർ­ക്കൊ­പ്പം സ്ത്രീ­കളെ­ക്കൂ­ടി­ കു­റ്റക്കാ­രാ­ക്കാ­നു­ള്ള നി­യമഭേ­ദഗതി­ക്കൊ­രു­ങ്ങി­ കേ­ന്ദ്ര സർ­ക്കാർ. സ്ത്രീ­കളെ­ ഇരയാ­യി­ക്കണ്ട് സംരക്ഷണം നൽ­കേ­ണ്ടതി­ല്ലെ­ന്നാണ് കേന്ദ്ര നി­ലപാ­ട്. പു­രു­ഷനോ­ടൊ­പ്പം കു­റ്റം ചെ­യ്യു­ന്നു­ണ്ടെ­ങ്കി­ലും സ്ത്രീ­യെ­ മാ­ത്രം സംരക്ഷി­ക്കു­ന്ന നി­യമം ഭരണഘടനാ­ വി­രു­ദ്ധമാ­ണെ­ന്ന്‌ ചൂ­ണ്ടി­ക്കാ­ട്ടി­ കോ­ഴി­ക്കോട് സ്വദേ­ശി­ ജോ­സഫ് ഷൈൻ സു­പ്രീംകോ­ടതി­യിൽ നൽ­കി­യ ഹർ­ജി­യി­ലാണ് സർ­ക്കാർ സത്യവാ­ങ്മൂ­ലം നൽ­കി­യത്. വി­വാഹി­തയു­മാ­യി­ അവി­ഹി­തബന്ധം പു­ലർ­ത്തി­യാൽ പു­രു­ഷനെ­ മാ­ത്രം കു­റ്റക്കാ­രാ­ക്കു­ന്ന നി­ലവി­ലെ­ വകു­പ്പ് റദ്ദാ­ക്കി­ല്ല. ഭാ­രതീ­യ സംസ്കാ­രത്തിൽ വി­വാ­ഹത്തി­ന്റെ­ സംശു­ദ്ധി­ നിലനി­ർ­ത്താൻ വകു­പ്പ് അനി­വാ­ര്യമാ­ണെ­ന്ന് സർ­ക്കാർ പറയു­ന്നു­. പരപു­രു­ഷബന്ധത്തിൽ ഏർ­പ്പെ­ടു­ന്ന വി­വാ­ഹി­തയാ­യ സ്ത്രീ­ക്ക് പൂ­ർ­ണസംരക്ഷണം നൽ­കു­ന്നതാണ് നി­ലവി­ലെ­ വകു­പ്പ്. പു­രു­ഷന്മാ­രെ­ മാ­ത്രമല്ല, ‘മറ്റൊ­രാ­ളു­ടെ­ ജീ­വി­തപങ്കാ­ളി­യു­മാ­യി­ ലൈംഗി­കബന്ധത്തി­ലേ­ർ­പ്പെ­ടു­ന്ന ഏതൊ­രാ­ളെ­യും കു­റ്റക്കാ­രാ­ക്കണം’ എന്ന മളീ­മഠ് കമ്മി­റ്റി­യു­ടെ­ ശു­പാ­ർ­ശയെ­ ആധാ­രമാ­ക്കി­യാണ് കേ­ന്ദ്രം നീ­ങ്ങു­ന്നത്. 

വി­വാ­ഹേ­തരബന്ധം കു­റ്റം തന്നെ­യാ­ണ്. ഇന്ത്യൻ സമൂ­ഹത്തി­ന്റെ­ സംസ്കാ­രവും ഘടനയും കണക്കി­ലെ­ടു­ക്കു­ന്പോൾ വി­വാ­ഹത്തി­ന്റെ­ സംശു­ദ്ധി­ സംരക്ഷി­ക്കാൻ ഈ വകു­പ്പ് ആവശ്യമാ­ണ്. എന്നാൽ, അതു­ ഭേ­ദഗതി­ ചെ­യ്യു­ന്നത് സംബന്ധി­ച്ച് ലോ­ കമ്മീ­ഷൻ പരി­ശോ­ധി­ച്ചു­വരി­കയാ­ണെ­ന്നും കേ­ന്ദ്രം അറി­യി­ച്ചു­. പരപു­രു­ഷ ബന്ധത്തിൽ ഏർ­പ്പെ­ടു­ന്ന വി­വാ­ഹി­തയാ­യ സ്ത്രീ­യെ­ ശി­ക്ഷി­ക്കാൻ നി­ലവിൽ വ്യവസ്ഥയി­ല്ല. സ്ത്രീ­യു­ടെ­ ഭർ­ത്താവ് പരാ­തി­പ്പെ­ട്ടാൽ പു­രു­ഷന് അഞ്ചു­വർ­ഷംവരെ­ ശി­ക്ഷ ലഭി­ക്കു­കയും ചെ­യ്യും. എന്നാൽ, പരസ്ത്രീ­ഗമനം നടത്തി­യ പു­രു­ഷന്റെ­ ഭാ­ര്യയ്ക്ക് പരാ­തി­പ്പെ­ടാ­നും വകു­പ്പി­ല്ല. എൺ­പതോ­ളം രാ­ജ്യങ്ങളിൽ ഉഭയസമ്മതത്തോ­ടെ­യു­ള്ള വി­വാ­ഹേ­തരബന്ധം കു­റ്റകരമല്ല. ഇന്ത്യൻ ശി­ക്ഷാ­നി­യമത്തി­ലെ­ 497-ാം വകു­പ്പും ക്രി­മി­നൽ നടപടി­ച്ചട്ടത്തി­ലെ­ 198(2) വകു­പ്പും റദ്ദാ­ക്കണമെ­ന്ന ഹർ­ജി­യോട് യോ­ജി­ക്കു­ന്ന നി­ലപാ­ടാണ് സു­പ്രീംകോ­ടതി­ സ്വീ­കരി­ച്ചതെ­ങ്കി­ലും വി­ഷയം ഭരണഘടനാ­ ബെ­ഞ്ചി­ന്റെ­ പരി­ഗണനയി­ലാ­ണ്. പരി­ഷ്കൃ­ത സമൂ­ഹത്തിന്‌ ചേ­രാ­ത്തതാണ് 497-ാം വകു­പ്പെ­ന്ന് ഹർ­ജി­യിൽ ചൂ­ണ്ടി­ക്കാ­ട്ടി­.

വകു­പ്പി­ന്റെ­ നി­യമസാ­ധു­തയിൽ സു­പ്രീംകോ­ടതി­ നേ­രത്തേ­ സംശയമു­ന്നയി­ച്ചി­രു­ന്നു­. ഒരു­ സ്ത്രീ­, ഭർ­ത്താവി­ന്റെ­ സമ്മതത്തോ­ടെ­ പരപു­രു­ഷബന്ധത്തി­ലേ­ർ­പ്പെ­ട്ടാൽ കു­റ്റകരമല്ല എന്നു­വരു­ന്പോൾ, അവൾ ഉപഭോ­ഗവസ്തു­വാ­യി­ മാ­ത്രം ചു­രു­ങ്ങു­കയല്ലേ­യെ­ന്ന് ജസ്റ്റിസ് ഡി­.വൈ­ ചന്ദ്രചൂഡ് ചോ­ദി­ച്ചി­രു­ന്നു­. സമൂ­ഹം പു­രോ­ഗമി­ക്കു­ന്നതി­നനു­സരി­ച്ച് നി­യമങ്ങൾ പരി­ഷ്കരി­ക്കപ്പെ­ടണമെ­ന്നും 497-ാം വകു­പ്പ് കാ­ലഹരണപ്പെ­ട്ടതാ­ണെ­ന്നും അദ്ദേ­ഹം വാ­ക്കാൽ നി­രീ­ക്ഷി­ച്ചു­.

You might also like

Most Viewed