കേ­ജരി­വാ­ളി­ന്‍റെ­ രാ­ജ് നി­വാസ് സമരം : സത്യേ­ന്ദ്ര ജെ­യി­നെ­ ആശു­പത്രി­യി­ലേ­ക്ക് മാ­റ്റി­


ന്യൂഡൽഹി : ഡൽ­ഹി­യി­ലെ­ ഐ.എ.എസ് ഉദ്യോ­ഗസ്ഥരു­ടെ­ സമരത്തി­നെ­തി­രെ­ നടപടി­യെ­ടു­ക്കണം എന്നാ­വശ്യപ്പെ­ട്ട് മു­ഖ്യമന്ത്രി­ അരവി­ന്ദ് കേ­ജരി­വാ­ളും മന്ത്രി­മാ­രും നടത്തു­ന്ന രാ­ജ്നി­വാസ് ധർ­ണ ഏഴ് ദി­വസം പി­ന്നി­ടു­ന്പോൾ, ആരോ­ഗ്യസ്ഥി­തി­ വഷളാ­യതി­നെ­ തു­ടർ­ന്ന് മന്ത്രി­ സത്യേ­ന്ദ്ര ജെ­യി­നെ­ ആശു­പത്രി­യി­ലേ­ക്ക് മാ­റ്റി­. നി­രാ­ഹാ­ര സമരത്തിൽ സത്യേ­ന്ദ്ര ജെ­യി­ന്‍റെ­ ഷു­ഗർ നി­ല താ­ഴ്ന്നതി­നെ­ തു­ടർ­ന്നാണ് ഡൽ­ഹി­യി­ലെ­ ലോക് നാ­യക് ജയ് പ്രകാശ് നാ­രാ­യണൻ ആശു­പത്രി­യിൽ അദ്ദേ­ഹത്തെ­ പ്രവേ­ശി­പ്പി­ച്ചത്. 

കേ­ജരി­വാ­ളി­ന്‍റെ­ സമരം അവസാ­നി­പ്പി­ക്കാൻ കേ­ന്ദ്രം ഇടപെ­ടണമെ­ന്ന് നീ­തി­ ആയോഗ് ഗവേ­ണിംഗ് കൗൺ‍സിൽ യോ­ഗത്തി­നെ­ത്തി­യ മു­ഖ്യമന്ത്രി­മാ­രാ­യ പി­ണറാ­യി­ വി­ജയൻ, മമത ബാ­നർ­ജി­, ചന്ദ്രബാ­ബു­ നാ­യി­ഡു­, എച്ച്.ഡി­ കു­മാ­രസ്വാ­മി­ എന്നി­വർ പ്രധാ­നമന്ത്രി­യോ­ടു­ നേ­രി­ട്ട് ആവശ്യപ്പെ­ട്ടി­രു­ന്നു­. വൈ­ദ്യു­തി­-കു­ടി­വെ­ള്ള ക്ഷാ­മം, അന്തരീ­ക്ഷ മലി­നീ­കരണം തു­ടങ്ങി­ ഗു­രു­തര പ്രശ്നങ്ങളിൽ ഡൽ­ഹി­ ജനത വീ­ർ­പ്പു­മു­ട്ടു­ന്നതി­നി­ടെ­യാ­ണ്­ അധി­കാ­രത്തർ­ക്കത്തി­ന്‍റെ­ പി­ടി­വാ­ശി­കളിൽ സംസ്ഥാ­നത്ത് ഭരണ പ്രതി­സന്ധി­ തു­ടരു­ന്നത്.

You might also like

Most Viewed