പഴയകാറ് ഉപേക്ഷിച്ചാൽ പുതിയത് വാങ്ങാൻ വിലക്കിഴിവ്

ന്യൂഡല്‍ഹി: പഴയകാറ് ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ പുതിയ കാറിന് 15 ശതമാനം വിലക്കിഴിവ് നല്‍കുന്ന പദ്ധതി ഉടനെ കൊണ്ടുവന്നേക്കും.
മലിനീകരണതോത് കുറയ്ക്കുന്നതിന്റെ ഭാഗമായി ബിഎസ് ടു മാനദണ്ഡം വരുന്നതിന് മുമ്ബ് നിര്‍മിച്ച വാഹനങ്ങള്‍ നിരത്തില്‍നിന്ന് ഒഴിവാക്കുന്നതിനാണ് പുതിയ പദ്ധതി ആലോചിക്കുന്നത്.
12 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കുമ്ബോള്‍ നിര്‍മാണചെലവ്, എക്സൈസ് തീരുവ എന്നിവ ഉള്‍പ്പടെയുള്ളവയില്‍ 15 ശതമാനം വിലക്കിഴിവ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വാണിജ്യ, സ്വകാര്യവാഹനങ്ങള്‍ക്ക് പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കും.
വാഹനങ്ങള്‍ ഒഴിവാക്കുമ്ബോള്‍ സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പുതിയ വാഹനങ്ങള്‍ വാങ്ങുമ്ബോഴാണ് വിലക്കിഴിവ്ലഭിക്കുക.
എക്സൈസ് തീരുവയില്‍ 60 ശതമാനം കിഴിവ് നല്‍കാനാണ് ധനമന്ത്രാലയത്തോട് നിര്‍ദേശിച്ചിരിക്കുന്നതെന്ന് കരട് നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്ന ഉദ്യോസ്ഥാര്‍ സൂചിപ്പിച്ചു.
ബിഎസ് രണ്ട് മാനദണ്ഡം വരുന്നതിന് മുമ്ബിറങ്ങിയ 40 ലക്ഷം ഫോര്‍ വീലറുകള്‍ രാജ്യത്ത് ഇപ്പോഴും നിരത്തിലുണ്ടെന്നാണ് കണക്ക്. ടുവീലറുകളാകട്ടെ ഒരുകോടിയോളവും വരും. രണ്ടാം ഘട്ടത്തില്‍ ഇരുചക്രവാഹനങ്ങളും പദ്ധതിക്കുകീഴില്‍ കൊണ്ടുവരും.
ബിഎസ് ഫൈവ് മാനദണ്ഡപ്രകാരമുള്ള വാഹനങ്ങളേക്കാള്‍ പത്തിരട്ടി മലിനീകരണം ബിഎസ് ടുവിന് മുമ്ബുള്ള വാഹനങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് ഗതാഗതമന്ത്രാലയം അടുത്തയിടെ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത്.