കനയ്യയ്യും ഉമറും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്ന് റിപ്പോർട്ട്


ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറും ഉമര്‍ ഖാലിദും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ മജിസ്ട്രേറ്റ്തല അന്വേഷണ റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് ഘടകവിരുദ്ധമായ റിപ്പോര്‍ട്ടാണ് ഡല്‍ഹി സര്‍ക്കാരിന്റെ അന്വേഷണത്തില്‍ ഉള്ളത്. ഡി.എസ്.യു നേതാവ് അനിര്‍ബനും ഐസ പ്രവര്‍ത്തകന്‍ അഷുതോഷും പുറമേനിന്നെത്തിയ ചിലരുമാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതെന്നാണ് ഡല്‍ഹി സര്‍ക്കാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേരസമ സംഭവത്തില്‍ വ്യാജ വീഡിയോ ചമച്ച്‌ അനാവശ്യ ഇടപെടല്‍ നടത്തിയ ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ ക്രിമിനില്‍ കേസ് എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഇതോടെ സീ ടെലിവിഷന്‍ അടക്കമുള്ള ചാനലുകള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് കാര്യം ഉറപ്പായി. ജെഎന്‍യു സംഭവത്തില്‍ രാജ്യദ്രോഹകുറ്റം ചുമത്തേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫെബ്രുവരി ഒമ്ബതിന് ജെ.എന്‍.യു കാമ്ബസില്‍ സംഘടിപ്പിച്ച്‌ അഫ്സല്‍ ഗുരു അനുസ്മര ചടങ്ങാണ് വിവാദമായത്.
സംഭവത്തില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ 13ന് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് വീഡിയോയില്‍ കൃത്രിമം കാണിച്ചതായി ബോധ്യപ്പെട്ടതെന്ന കാര്യം വ്യക്തമായത്. സംഭവത്തിന്റെ യഥാര്‍ത്ഥ വീഡിയോ ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. മുഖംമറച്ച ഏതാനും പേരാണ് മുദ്രാവാക്യം വിളിക്കുന്നതെന്ന് ഇതില്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്:
കനയ്യ ഏതെങ്കിലും വിധത്തില്‍ ദേശവിരുദ്ധമായ പ്രസംഗ നടത്തുകയോ മുദ്രാവാക്യമോ വിളിക്കുകയോ ചെയ്തതായി തെളിവേരാ സാക്ഷികളോ ഇല്ല. പരിപാടിയുടെ മുഖ്യ സംഘാടകന്‍ ഉമര്‍ ഖാലിദ് ആയിരുന്നു. കശ്മീരിന്റെ സ്വയം നിര്‍ണയ അവകാശത്തിനായി വാദിക്കുന്ന ആളാണ് ഇയാള്‍. മുന്‍പും സമാനമായ പരിപാടികള്‍ ഖാലിദ് സംഘടിപ്പിച്ചിട്ടുണ്ട്. കശ്മീര്‍ ജനതയെ പിന്തുണച്ചുകൊണ്ടുള്ള മുദ്രാവാക്യമാണ് ഉമര്‍ വിളിച്ചത്.
ഉമറിന് സമീപം നിന്നിരുന്ന അഷുതോഷും അനിര്‍ബനുമാണ് അഫ്സല്‍ ഗുരു അനുകൂല മുദ്രാവാക്യം വിളിച്ചത്. ഇവര്‍ക്കൊപ്പം മുഖംമറച്ചുനിന്ന ഏതാനും പേര്‍ അഫ്സല്‍ ഗുരു അനുകൂലവും ഇന്ത്യ വിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചു. കൂടുതല്‍ അന്വേഷണത്തിലൂടെ ഇവരെ തിരിച്ചറിയാന്‍ കഴിയും. ഇവരില്‍ രണ്ടു പേര്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളാണെന്ന് സൂചനയുണ്ട്. ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയണം.
സീ ന്യൂസ് സംഘത്തെ പരിപാടിയിലേക്ക് കൊണ്ടുവന്നത് എ.ബി.വി.പി പ്രവര്‍ത്തകനായ സൗരഭ് ശര്‍മ്മയാണ്. 5.20നാണ് ചാനല്‍ സംഘം കാമ്ബസില്‍ എത്തിയത്. പ്രവേശന കവാടത്തിലെ രജിസ്റ്ററില്‍ ഇത് വ്യക്തമാക്കുന്നു. ചാനലിനോട് വീഡിയോയും വിശദാംശവും ആവശ്യപ്പെട്ടെങ്കിലം അവര്‍ അതരിന് തയ്യാറായില്ല. സര്‍വകലാശാലയുടെ അനുമതിയില്ലാതെയാണ് ചാനല്‍ കാമ്ബസില്‍ കടന്നത്. ചാനല്‍ ന്യുസ് ഫ്ളാഷ് അയച്ചതിനു പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു.
ഉമര്‍ ഖാലിദിന്റെ കൂടെയുണ്ടായിരുന്നവരാണ് മുദ്രാവാക്യം വിളിച്ചതെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ കനയ്യയോ ഉമര്‍ ഖാലിദോ മുദ്രാവാക്യം വിളിച്ചതായി പൊലീസ് പറയുന്നില്ല. പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളി ഉയര്‍ന്നുവെന്ന പൊലീസിന്റെ വാദം തെളിയിക്കുന്നതെന്നും വീഡിയോ ദൃശ്യങ്ങളിലില്ല. വീഡിയോകളില്‍ മൂന്നെണ്ണം എഡിറ്റ് ചെയ്തതാണ്. രണ്ടെണ്ണം വ്യാജമായി നിര്‍മ്മിച്ചതാണ്. ശില്‍പി തിവാരി എന്നയാളാണ് ഇതില്‍ ഒരു വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

You might also like

Most Viewed