സ്വാശ്രയ കേസിൽ‍ സർ‍ക്കാരിന് തിരിച്ചടി


കൊ­ച്ചി ­: സ്വാ­ശ്രയ മെ­ഡി­ക്കൽ കോ­ളേ­ജു­കളു­മാ­യി­ കരാ­റിൽ ഏർ­പ്പെ­ടു­ന്നത് ഭരണഘടന വി­രു­ദ്ധമാ­ണെ­ന്ന് ഹൈ­ക്കോ­ടതി­. ഇന്റർ‍ ചർ‍­ച്ച് കൗ­ൺ‍­സിൽ‍ സമർ‍­പ്പി­ച്ച ഹർ‍­ജി­യി­ലാണ് ഹൈ­ക്കോ­ടതി­ പരാ­മർ‍­ശം. നവംബർ‍ 15ന് മു­ന്‍പ് മാ­നേ­ജു­മെ­ന്റു­കൾ‍ ഫീസ് നി­ശ്ചയി­ക്കണമെ­ന്നും ഫെ­ബ്രു­വരി­ 15ന് മു­ന്‍പ് റെ­ഗു­ലേ­റ്ററി­ കമ്മീ­ഷൻ തീ­രു­മാ­നമെ­ടു­ക്കണമെ­ന്നും കോ­ടതി­ നി­ർ‍­ദേ­ശി­ച്ചു­. അടു­ത്ത വർ­ഷം മു­തലു­ള്ള പ്രവേ­നത്തി­ലാ­യി­രി­ക്കും ഈ ഉത്തരവ് ബാ­ധകമാ­വു­ക. സ്വാ­ശ്രയ മെ­ഡി­ക്കൽ വി­ദ്യാ­ഭ്യാ­സ പ്രവേ­ശനത്തി­ലെ­ ക്രമപ്പെ­ടു­ത്തലും നി­യന്ത്രണവും സംബന്ധി­ച്ച 2017ലെ­ നി­യമം ഹൈ­ക്കോ­ടതി­ ഭാ­ഗി­കമാ­യി­ ശരി­വെ­ക്കു­കയാ­യി­രു­ന്നു­.

അടു­ത്ത വർ­ഷം മു­തൽ കൃ­ത്യമാ­യ മാ­നദണ്ധങ്ങളു­ടെ­ അടി­സ്ഥാ­നത്തിൽ സ്ഥി­രമാ­യ ഫീസ് നി­ശ്ചയി­ച്ച് പ്രവേ­ശനം നടത്തണം. ഇത് സമയബന്ധി­തമാ­യി­ പൂ­ർ­ത്തി­യാ­ക്കാൻ ഒരു­ കലണ്ടർ തന്നെ­ കോ­ടതി­ നി­ശ്ചയി­ട്ടു­ണ്ട്. ഈ വർ­ഷം രണ്ട് മാ­നേ­ജ്മെ­ന്റു­കളു­മാ­യി­ സർ­ക്കാർ 11 ലക്ഷം രൂ­പയെ­ന്ന ഫീസ് നി­ശ്ചയി­ച്ചു­ കൊ­ണ്ട് കരാ­റിൽ ഏർ­പ്പെ­ട്ടത് ഏറെ­ വി­വാ­ദങ്ങൾക്ക് വഴി­തു­റന്നി­രു­ന്നു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed