അരുവിക്കര ഉപതെരഞ്ഞെടുപ്പ്: അംഗത്തിനോരുങ്ങി സിപിഎമ്മും കോണ്‍ഗ്രസ്സും


തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി എം.വിജയകുമാറിനെ തെരഞ്ഞെടുത്തതു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. വ്യാഴാഴ്ച ചേര്‍ന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിജയകുമാറിനെ ഏകകണ്ഠേന തെരഞ്ഞെടുത്തിരുന്നു. ഈ തീരുമാനത്തിനാണ് ഇന്നു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്കിയത്. ഞായറാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിനു ശേഷം ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായി വിജയകുമാറിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

അതിനിടെ അരുവിക്കരയില്‍ ജി.കാര്‍ത്തികേയന്റെ ഭാര്യ ഡോ എം.ടി സുലേഖ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡല്‍ഹിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വൈകുന്നേരത്തോടെ തിരുവനന്തപുരത്തു തിരിച്ചെ ത്തിയതിന് ശേഷം കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരോടൊപ്പം കാര്‍ത്തികേയന്റെ ശാസ്തമംഗലത്തെ വീടായ അഭയത്തിലെത്തി സുലേഖയുമായി ചര്‍ച്ച നടത്തും. മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്ന് അവരെ പിന്‍മാറ്റാനുള്ള എല്ലാ ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുകയാണ്.

You might also like

Most Viewed