മഅദനി അൻവാർശേരിയിലെത്തി

കൊല്ലം: ബംഗ്ളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅദനി അൻവാർശേരിയിലെ വീട്ടിലെത്തി. അസുഖബാധിതയായ മാതാവിനെ സന്ദർശിക്കുന്നതിനായി സുപ്രീകോടതി നൽകിയ എട്ടുദിവസത്തെ ജാമ്യഇളവിലാണ് മഅദനി എത്തിയിരിക്കുന്നത്.
ഇന്നലെ രാത്രിയിലാണ് മഅദനി നെടുമ്പാശേരിയിലെത്തിയത്. രണ്ടുതവണ ജാമ്യംനേടി നാട്ടിലെത്തിയിരുന്നെങ്കിലും നോയമ്പുസമയത്ത് ആദ്യമായാണ് നാട്ടിലെത്തുന്നത്. 2013 ൽ അസുഖബാധിതനായ പിതാവ് അബ്ദുൾ സമദ് മാസ്റ്ററെ കാണുന്നതിനും 2015 ൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി ചികിത്സയിലായിരുന്ന മാതാവ് അസുമാബീവിയെ കാണുന്നതിനുമായിരുന്നു മുൻപ് മഅ്ദനിക്ക് ജാമ്യം ലഭിച്ചത്. അസുഖബാധിതനായ മഅദനിക്ക് തോട്ടുവാൽ വീട്ടിൽ താമസിക്കുന്നതിന് അസൗകര്യങ്ങൾ ഉള്ളതിനാൽ യത്തീംഖാനയിൽതന്നെയാകും താമസിക്കുക. ജാമ്യകാലയളവിൽ ചികിത്സ നടത്തുന്നതിനും കോടതി അനുമതിയുണ്ട്.