ഐക്യരാഷ്ട്ര സഭയുടെ പ്രധാന പദവികളിൽ പാകിസ്താൻ; രൂക്ഷ വിമർശനവുമായി രാജ്‌നാഥ് സിംഗ്

ഷീബ വിജയൻ
തിരുവന്തപുരം: ഐക്യരാഷ്ട്രസഭ തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനായി പാകിസ്താനെ നിയമിച്ച തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. “പാൽ സംരക്ഷിക്കാൻ പൂച്ചയെ ഏൽപ്പിക്കുന്നതുപോലെയാണ് ഈ നടപടി,” എന്നാണ് മന്ത്രിയുടെ വിമർശനം.
ആഗോള ഭീകരതയുടെ ‘പിതാവ്’ എന്ന കുപ്രസിദ്ധി പാകിസ്ഥാന് നേടിയിട്ടുണ്ടെന്നും, ഈ നിയമനം യുഎന്നിന്റെ ഭീകരവിരുദ്ധ ശ്രമങ്ങളുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നതാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്താനിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന താലിബാനുമായി ബന്ധമുള്ള വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും മേൽ സ്വത്തുക്കൾ മരവിപ്പിക്കൽ, യാത്രാ വിലക്കേർപ്പെടുത്തൽ, ആയുധ ഉപരോധം ഏർപ്പെടുത്തൽ തുടങ്ങിയ നടപടികൾക്ക് ഉത്തരവാദിത്വമുള്ള 1988 കമ്മിറ്റി എന്നും അറിയപ്പെടുന്ന താലിബാൻ ഉപരോധ സമിതിയുടെ തലപ്പത്താണ് പാകിസ്താൻ വരുന്നത്. താലിബാൻ ഉപരോധ സമിതിയുടെ വൈസ് ചെയർപേഴ്സണുകളായി ഗയാനയും റഷ്യയും ഉണ്ടാകും.
ഡോക്യുമെന്റേഷൻ, മറ്റ് നടപടിക്രമ ചോദ്യങ്ങൾ, പൊതു യുഎൻഎസ്‌സി ഉപരോധ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള അനൗപചാരിക വർക്കിംഗ് ഗ്രൂപ്പുകളുടെ സഹ-അധ്യക്ഷ സ്ഥാനം പാകിസ്താൻ വഹിക്കും. 2025-26 കാലയളവിലേക്ക് 15 രാജ്യങ്ങളുടെ സുരക്ഷാ കൗൺസിലിൽ പാകിസ്താൻ അംഗമാവും. സുരക്ഷാ കൗൺസിലിലെ 15 അംഗങ്ങളും ഉൾപ്പെടുന്നതാണ് കൗൺസിലിന്റെ ഉപരോധ സമിതികൾ. 2021-22 കാലയളവിൽ കൗൺസിലിൽ അംഗമായിരുന്ന കാലത്ത് സഭയുടെ തീവ്രവാദ വിരുദ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു ഇന്ത്യ.
vfgfgsgdg