ഗ്വാ­­­ട്ടി­­­മാ­­­ല അഗ്നി­­­പർ­­വത സ്ഫോ­­­ടനത്തിൽ മരി­­­ച്ചവരു­­­ടെ­­­ എണ്ണം 99 ആയി­­­­


ഗ്വാട്ടിമാല സിറ്റി : ഗ്വാ­­­ട്ടി­­­മാ­­­ലയിൽ‍ ഫ്യൂ­­­ഗോ­­­ അഗ്നി­­­പർ‍­­വതം പൊ­­­ട്ടി­­­ത്തെ­­­റി­­­ച്ചു­­­ണ്ടാ­­­യ അപകടത്തിൽ‍ മരി­­­ച്ചവരു­­­ടെ­­­ എണ്ണം 99 ആയി­­­. രാ­­­ജ്യത്തെ­­­ ദു­­­രന്ത നി­­­വാ­­­രണ അതോ­­­റി­­­റ്റി­­­യു­­­ടെ­­­ കണക്കു­­­കൾ‍ പ്രകാ­­­രം 192 പേ­­­രെ­­­ ഇതു­­­വരെ­­­ കാ­­­ണാ­­­താ­­­യി­­­ട്ടു­­­ണ്ട്.

അപകടത്തിൽ‍ മരി­­­ച്ച പലരെ­­­യും ഇതു­­­വരെ­­­ തി­­­രി­­­ച്ചറി­­­യാൻ പോ­­­ലും സാ­­­ധി­­­ക്കാ­­­ത്ത അവസ്ഥയാ­­­ണ്. പരി­­­ക്കേ­­­റ്റ പലരു­­­ടെ­­­യും നി­­­ല ഗു­­­രു­­­തരമാ­­­യി­­­ തു­­­ടരു­­­കയാ­­­ണ്. അഗ്നി­­­പർ‍­­വതത്തിൽ‍ നി­­­ന്ന് വമി­­­ച്ച ലാ­­­വയും ചാ­­­രവും 10 കി­­­ലോ­­­മീ­­­റ്ററി­­­ലധി­­­കം ദൂ­­­രത്തേ­­­ക്ക് വ്യാ­­­പി­­­ച്ചി­­­ട്ടു­­­ണ്ടെ­­­ന്നാണ് റി­­­പ്പോ­­­ർ‍­­ട്ടു­­­കൾ‍. ലാ­­­വ ഒഴു­­­കി­­­യെ­­­ത്തി­­­യതു­­­ മൂ­­­ലം വീ­­­ടു­­­കളും കെ­­­ട്ടി­­­ടങ്ങളു­­­മെ­­­ല്ലാം മണ്ണും ചാ­­­രവും കൊ­­­ണ്ടു­­­ മൂ­­­ടി­­­പ്പോ­­­യി­­­. ആയി­­­രത്തി­­­അഞ്ഞൂ­­­റി­­­ലധി­­­കം ആളു­­­കളെ­­­ പ്രദേ­­­ശത്തു­­­ നി­­­ന്നു­­­ മാ­­­റ്റി­­­പ്പാ­­­ർ‍­­പ്പി­­­ച്ചി­­­രി­­­ക്കു­­­കയാ­­­ണ്.

അഗ്നി­­­പർ‍­­വത സ്‌ഫോ­­­ടനത്തെ­­­ തു­­­ടർ‍­­ന്ന് അടച്ചി­­­ട്ട ലാ­­­ അറോ­­­റ വി­­­മാ­­­നത്താ­­­വളം ഇതു­­­വരെ­­­ തു­­­റന്ന് പ്രവർ‍­­ത്തി­­­ച്ചി­­­ട്ടി­­­ല്ല. കനത്ത പു­­­കപടലങ്ങളും പാ­­­റച്ചീ­­­ളു­­­കളും കാ­­­രണമാണ് വി­­­മാ­­­നത്താ­­­വളം തു­­­റക്കാ­­­ത്തത്. അഗ്നി­­­പർ‍­­വതത്തിന് സമീ­­­പത്തു­­­ള്ള കർ‍­­ഷക സമൂ­­­ഹത്തി­­­ലു­­­ള്ളവരാണ് കൊ­­­ല്ലപ്പെ­­­ട്ടവർ ഏറെ­­­യും‍‍‍‍. ഉന്നത ചൂ­­­ടി­­­ലു­­­ള്ള ലാ­­­വയിൽ‍ പെ­­­ട്ടു­­­പോ­­­യാണ് മരണങ്ങളെ­­­ന്ന് ദേ­­­ശീ­­­യ ദു­­­രന്തനി­­­വാ­­­രണ ഏജൻ­­സി­­­ മാ­­­ധ്യമങ്ങളോട് പറഞ്ഞു­­­. ജനങ്ങൾ‍ വീ­­­ടിന് പു­­­റത്തി­­­റങ്ങാൻ പോ­­­ലു­­­മാ­­­കാ­­­തെ­­­ ഭയന്നു­­­കഴി­­­യു­­­കയാ­­­ണ്. ഏഴ് നഗരസഭ പ്രദേ­­­ശങ്ങളി­­­ലേ­­­ക്കാണ് ഇത്തരത്തിൽ‍ ചാ­­­രമെ­­­ത്തി­­­യത്. 1974ന് ശേ­­­ഷം സംഭവി­­­ക്കു­­­ന്ന ഏറ്റവും വലി­­­യ സ്ഫോ­­­ടനമാ­­­ണി­­­തെ­­­ന്നാണ് പ്രാ­­­ദേ­­­ശി­­­ക വി­­­ദഗ്ധർ‍ അഭി­­­പ്രാ­­­യപ്പെ­­­ട്ടത്. 

പ്രദേ­­­ശങ്ങളിൽ‍ ജീ­­­വി­­­ക്കു­­­ന്നവർ‍ സംരക്ഷണത്തി­­­നാ­­­യി­­­ മു­­­ഖം മൂ­­­ടി­­­കൾ‍ ധരി­­­ക്കണമെ­­­ന്നു­­­ സർ‍­­ക്കാർ‍ മു­­­ന്നറി­­­യി­­­പ്പു­­­ നൽ‍­­കി­­­യി­­­ട്ടു­­­ണ്ട്. സ‌്ഫോ­­­ടന ബാ­­­ധി­­­ത പ്രദേ­­­ശത്ത‌് കൂ­­­ടെ­­­ സു­­­രക്ഷാ­­­ ഉപകരണങ്ങൾ ഇല്ലാ­­­തെ­­­ സഞ്ചരി­­­ക്കരു­­­തെ­­­ന്ന‌് ദു­­­രന്തനി­­­വാ­­­രണസേ­­­നയു­­­ടെ­­­ മു­­­ന്നറി­­­യി­­­പ്പ‌ു­­­ണ്ട‌്. നാ­­­ഷനൽ‍ എമർ‍­­ജൻ­­സി­­­ റെ­­­സ്പോ­­­ൺ­സ് ടീം സ്ഥലത്തെ­­­ത്തി­­­യി­­­ട്ടു­­­ണ്ടെ­­­ന്നും ദു­­­രന്തം മൂ­­­ന്നോ­­­ളം പ്രദേ­­­ശത്തെ­­­ ബാ­­­ധി­­­ച്ചി­­­ട്ടു­­­ണ്ടെ­­­ന്നാണ് കണക്കാ­­­ക്കു­­­ന്നതെ­­­ന്നും ഗ്വാ­­­ട്ടമാ­­­ല പ്രസി­­­ഡണ്ട് ജി­­­മ്മി­­­ മൊ­­­റേൽ‍ പറഞ്ഞു­­­. 

അതേ­­­സമയം, അഗ്നി­­­പർ­­വത സ‌്ഫോ­­­ടന മു­­­ന്നറി­­­യി­­­പ്പ‌് നൽ­­കു­­­ന്നതിൽ രാ­­­ജ്യത്തെ­­­ ദു­­­രന്തനി­­­വാ­­­രണ സേ­­­ന പൂ­­­ർ­­ണമാ­­­യും പരാ­­­ജയപ്പെ­­­ട്ടെ­­­ന്ന‌് പ്രതി­­­പക്ഷം ആരോ­­­പി­­­ച്ചു­­­. അവർ ഉണർ­­ന്ന‌് പ്രവർ­­ത്തി­­­ച്ചി­­­രു­­­ന്നെ­­­ങ്കിൽ ദു­­­രന്തത്തി­­­ന്റെ­­­ വ്യാ­­­പ‌്തി­­­ കു­­­റയ‌്ക്കാ­­­മാ­­­യി­­­രു­­­ന്നു­­­. ദു­­­രന്തനി­­­വാ­­­രണ സേ­­­നയു­­­ടെ­­­ വീ­­­ഴ‌്ചയെ­­­ കു­­­റി­­­ച്ച‌് അന്വേ­­­ഷി­­­ക്കണമെ­­­ന്ന‌് പ്രതി­­­പക്ഷനേ­­­താ­­­ക്കൾ ആവശ്യപ്പെ­­­ട്ടു­­­. 

You might also like

  • Straight Forward

Most Viewed