കിം ജോംഗ് ഉന്നി­നെ­തി­രെ­ ആഞ്ഞടി­ച്ച് ഡോ­ണൾ­ഡ് ട്രംപ് ജപ്പാ­നി­ൽ


ടോക്കിയോ : തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ 12 ദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ജപ്പാനിൽ എത്തി. പഞ്ചരാഷ്ട്ര സന്ദർ‍ശനത്തിന്റെ ഭാഗമായി ട്രംപ് ഭാര്യ മെലാനിയയ്‌ക്കൊപ്പം ഞായറാഴ്ച ടോക്കിയോയ്ക്കു സമീപമുള്ള യൊകോട്ട എയർ ബേസിൽ വന്നിറങ്ങിയതിനു പിന്നാലെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെ ഉന്നമിട്ട് ട്രംപ് പരോക്ഷമായ മുന്നറിയിപ്പ് നൽകി. ഏകാധിപതികളാരും യു.എസിനെ ചെറുതായി കാണേണ്ടതില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ട്രംപ് നൽകിയത്. അ‍ഞ്ചു രാജ്യങ്ങൾ നീളുന്ന ഏഷ്യൻ സന്ദർശന

ത്തിന്റെ ആദ്യ പാദ സന്ദർശനത്തിനാണു ട്രംപ് ജപ്പാനിലെത്തിയത്. ജപ്പാൻ കൂടാതെ, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും ട്രംപ് പോകുന്നുണ്ട്. 

‘‘ആരും, ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും യു.എസിന്റെ ദൃഢനിശ്ചയത്തെ ചെറുതായി കാണേണ്ടതില്ല’’ യൊകോട്ട എയർ ബേസിൽ ആവേശത്തോടെ സ്വീകരിച്ച യു.എസ് ജപ്പാൻ സൈനികരെയും സ്ത്രീകൾ‍ നിറഞ്ഞ ആൾക്കൂട്ടത്തെയും സാക്ഷിയാക്കി ട്രംപ് പറഞ്ഞു. ചരിത്രത്തിൽ ഇടയ്ക്കൊക്കെ യു.എസിനെ ചെറുതായി കാണുന്ന ശീലം അവർക്കുണ്ട്. അത് നല്ലതായി ഒരിക്കലും വന്നിട്ടുമില്ല. പൗരൻമാരുടെ സുരക്ഷയും യു.എസിന്റെ മഹത്തായ ദേശീയ പതാകയും അപകടത്തിലാക്കി ഒരു കളിക്കും യു.എസ് കൂട്ടു നിൽക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. എക്കാലത്തും ജയിച്ചു മാത്രമാണ് യു.എസ് സായുധ സൈന്യത്തിനു ശീലമെന്നും ഉത്തര കൊറിയയുടെ പേരെടുത്തു പറയാതെ ട്രംപ് ഓർമിപ്പിച്ചു.

കഴിഞ്ഞ ആറു ദശാബ്ദമായി മേഖലയിലെ സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതു യു.എസ് ജപ്പാൻ സഖ്യമാണെന്നും ട്രംപ് അവകാശപ്പെട്ടു. കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും തങ്ങളാണ് എക്കാലവും അധീശത്വം പുലർത്തുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ജപ്പാനിലുള്ള സൈനികർക്കു ‘കൂടുതൽ’ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു.  സൈനികരെ അഭിസംബോധന ചെയ്തശേഷം ട്രംപ് ഹെലികോപ്റ്റർ മുഖേന വടക്കൻ ടോക്കിയോയിലെ ഗോൾഫ് കോഴ്സിലേക്കു പോയി. അവിടെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കൊപ്പം ഗോൾഫ് കളിക്കുന്ന ട്രംപ്, ആബെയുമായി ചർച്ചയും നടത്തും.

You might also like

  • Straight Forward

Most Viewed