തന്നെപ്പോലുള്ളവരും പരിഗണിക്കപ്പെടണമെന്ന് കൊച്ചുപ്രേമന്‍


കൊച്ചി : സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി പേര് സമര്‍പ്പിച്ചവരില്‍ ഇന്ദ്രന്‍സിനൊപ്പം തന്നെയുണ്ടായിരുന്നതാണ് കൊച്ചുപ്രേമനും. എന്നാല്‍ ഇന്ദ്രന്‍സിനെ പോലെ തന്നെ കൊച്ചുപ്രേമനും ആദ്യ ചര്‍ച്ചയില്‍ തന്നെ തള്ളിപ്പോയി. ഇന്ദ്രന്‍സ് ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ അവാര്‍ഡ് ലഭിക്കാത്തതിന്റെ വിഷമം പങ്ക് വയ്ക്കുകയാണ് കൊച്ചുപ്രേമനും.

പുരസ്കാരം പ്രതീക്ഷിച്ചിരുന്നുവെന്നും ലഭിക്കാത്തതില്‍ വലിയ നിരാശയുണ്ടെന്നും കൊച്ചുപ്രേമന്‍ വ്യക്തമാക്കി.
വളരെ ബുദ്ധിമുട്ടി ചെയ്ത വേഷമാണ് രൂപാന്തരത്തിലെ അന്ധന്റേത്. പലരും കണ്ണുകാണാന്‍ വയ്യാത്തവരായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ തമാശ കഥാപാത്രങ്ങള്‍ കൂടുതലായി ചെയ്യുന്നയാളാണ്. അതു കൊണ്ടുതന്നെ സീരിയസ് വേഷങ്ങള്‍ ചെയ്ത് ആളുകള്‍ അംഗീകരിക്കണമെങ്കില്‍ വിഷമമുണ്ട്. ശബ്ദത്തില്‍ പോലും മാറ്റം ആവശ്യമാണ്. ഇങ്ങനെ കുറേ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് രാഘവന്‍ എന്ന കഥാപാത്രം ചെയ്തത്.
എനിക്ക് പുരസ്കാരം ലഭിക്കാത്തതില്‍ എന്നേക്കാള്‍ വിഷമം സംവിധായകന്‍ പത്മകുമാറിനാ ണെന്നും കൊച്ചുപ്രേമന്‍ പറഞ്ഞു. ഇതിനുമുമ്ബും എനിക്ക് അവസാന നിമിഷം അവാര്‍ഡ് നഷ്ടപ്പെട്ടിട്ടുണ്ട്. മിഴികള്‍ സാക്ഷി എന്ന ചിത്രത്തിലും ഞാന്‍ അവസാന റൗണ്ടുവരെ മത്സരത്തിനുണ്ടാ യിരുന്നു. തന്നെപ്പോലുള്ള നടന്മാരെയും അവാര്‍ഡ് ജൂറി പരിഗണിക്കണമെന്ന അപേക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed