യുഎഇയിൽ ഗാർഹിക തൊഴിലാളികളെ രക്ഷിക്കുന്ന പുതിയ തൊഴിൽ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ


റിക്രൂട്ടിങ്, വീസ തട്ടിപ്പുകളിൽ നിന്നും ചൂഷണത്തിൽ നിന്നും ഗാർഹിക തൊഴിലാളികളെ രക്ഷിക്കുന്ന പുതിയ തൊഴിൽ നിയമം ഇന്നു മുതൽ  പ്രാബല്യത്തിൽ. വീട്ടുജോലിക്കാരുടെ നിയമനം മുതൽ സേവനം അവസാനിപ്പിച്ച് മടങ്ങുന്നതു വരെയുള്ള സമഗ്ര വിവരങ്ങൾ അടങ്ങിയതാണ് പരിഷ്ക്കരിച്ച നിയമം.

റിക്രൂട്ടിങിന് മുൻപ് ജോലിയുടെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് വീട്ടുജോലിക്കാരെ അറിയിക്കണം. വീസക്കോ യാത്ര ടിക്കറ്റിനോ വേണ്ടി ഏജന്റിനോ തൊഴിലുടമയ്ക്കോ ഇടനിലക്കാർക്കോ പണം നൽകരുത്. വാഗ്ദാനപ്രകാരമുള്ള ജോലിയോ ശമ്പളോ ലഭിച്ചില്ലെങ്കിൽ തിരിച്ചയയ്ക്കാൻ ആവശ്യപ്പെടാം.

വീട്ടുജോലിക്കാരുടെ തിരിച്ചറിയൽ രേഖകൾ തൊഴിലുടമ പിടിച്ചുവയ്ക്കാൻ പാടില്ല. പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങി വ്യക്തിഗത രേഖകൾ തൊഴിലാളികളാണ് സൂക്ഷിക്കേണ്ടത്. വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറണം. അവരെ അക്രമിക്കരുത്. തൊഴിലാളിക്കു കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന് റിക്രൂട്ടിങ് ഏജൻസി ഉറപ്പാക്കണം. 

തൊഴിൽ തർക്കമുണ്ടായാൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തെ സമീപിക്കാം. കരാർ പ്രകാരമുള്ള ജോലിയിൽ വീഴ്ച പാടില്ല. ന്യായമായ കാരണമില്ലാതെ ജോലി നിർത്തരുത്. ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങൾ എന്നിവ സംരക്ഷിക്കുകയും വേണം. പുറത്തു പോയി ജോലി ചെയ്യാൻ പാടില്ല.

ജോലിക്കിടെ മരിക്കുന്ന വീട്ടുജോലിക്കാരുടെ അനന്തരാവകാശിക്ക് ആ മാസത്തെ ശമ്പളവും കുടിശികയും സേവനാന്ത ആനുകൂല്യവും എല്ലാം ചേർത്തു നൽകണം. മൃതദേഹം സ്പോൺസറുടെ ചെലവിൽ നാട്ടിൽ എത്തിക്കണം. നിയമംലംഘിക്കുന്ന റിക്രൂട്ടിങ് ഏജൻസിക്കും തൊഴിലുടമയ്ക്കും ഒരു വർഷം വരെ തടവും 22.4 കോടി രൂപ വരെ (ഒരു കോടി ദിർഹം) പിഴയുമാണ് ശിക്ഷ.

തെറ്റായ വിവരങ്ങളും വ്യാജ രേഖകളും നൽകി നിയമിക്കുന്നവർക്ക് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും 6 മാസം വരെ തടവും. ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കുക, നിർദിഷ്ട ജോലിയോ കൃത്യമായ വേതനമോ നൽകാതിരിക്കുക, മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നീ കുറ്റങ്ങൾക്ക് 2 ലക്ഷം ദിർഹം വരെ പിഴയുണ്ട്.

18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കുക, ഒളിച്ചോടാൻ പ്രേരിപ്പിക്കുക, അഭയം നൽകുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുക എന്നീ കുറ്റങ്ങൾക്കു 2 ലക്ഷം ദിർഹം വരെ പിഴയുണ്ട്. അനുമതിയില്ലാതെ വീട്ടുജോലിക്കാരെ നിയമിച്ചാലും ഒരു വർഷം തടവും 2 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ നൽകണം.

article-image

fjfgj

You might also like

Most Viewed