നി­പ്പാ­ വൈ­റസ് : ഗൾ­ഫി­ലേ­ക്കു­ള്ള കാ­ർ­ഗോ­ കയറ്റു­മതി­ നി­യന്ത്രണം പി­ൻ‍­വലി­ക്കു­ന്നത് വൈ­കും


ദു­ബൈ­ : നി­പ്പാ­ വൈ­റസ് നി­യന്ത്രണ വി­ധേ­യമാ­യ സാ­ഹചര്യത്തി­ലും ഗൾ­ഫി­ലേ­ക്കു­ള്ള കാ­ർ­ഗോ­ കയറ്റു­മതി­ നി­യന്ത്രണം പി­ൻ­വലി­ക്കാൻ കാ­ല താ­മസമെ­ടു­ക്കും. നി­യന്ത്രണം ഏർ­പ്പെ­ടു­ത്തി­യ രാ­ജ്യങ്ങളി­ലെ­ കസ്റ്റംസ് -ആരോ­ഗ്യ വകു­പ്പ് അടക്കം ഇടപെ­ട്ട് കർ­ശന പരി­ശോ­ധന നടത്തി­ സർ­ട്ടി­ഫൈ­ ചെ­യ്താൽ മാ­ത്രമേ­ നി­യന്ത്രണം പി­ൻ‍­വലി­ക്കാ­നാ­വൂ­. ഇത് കാ­ർ­ഗോ­ ഏജൻ­സി­കൾ­ക്ക് കനത്ത സാ­ന്പത്തി­ക നഷ്ടം വരു­ത്തും. നി­പ്പാ­ വൈ­റസ് ബാ­ധയും അതേ­ത്തു­ടർ­ന്നു­ള്ള മരണങ്ങളും വി­ദേ­ശരാ­ജ്യങ്ങളി­ലും ആശങ്ക ഉളവാ­ക്കി­യി­ട്ടു­ണ്ട്. ഇന്ത്യക്കാ­രാ­യ പ്രവാ­സി­കൾ കൂ­ടു­തലാ­യും ജോ­ലി­ ചെ­യ്യു­ന്നത് ഗൾ‍­ഫ് രാ­ജ്യങ്ങളി­ലാ­ണെ­ന്നു­ള്ളതി­നാ­ലാണ് ഈ ആശങ്ക.

കേ­രളത്തിൽ നി­ന്നെ­ത്തു­ന്ന പഴം പച്ചക്കറി­ വി­പണി­ക്ക് വരെ­ ഇതു­വഴി­ ഗൾ­ഫ് രാ­ജ്യങ്ങൾ വി­ലക്കേ­ർ­പ്പെ­ടു­ത്തി­. കു­വൈ­ത്ത് വി­മാ­നത്താ­വളത്തിൽ യാ­ത്രക്കാ­രെ­ തെ­ർ­മൽ‍ സ്‌കാ­നിംഗിന് വി­ധേ­യമാ­ക്കു­ന്നു­മു­ണ്ട്. കു­വൈ­ത്ത്, ബഹ്റൈൻ രാ­ജ്യങ്ങളാണ് ആദ്യം കേ­രളത്തിൽ നി­ന്നു­ള്ള കാ­ർ­ഗോ­ നി­ർ­ത്തലാ­ക്കി­യത്. മൂ­ന്ന് ദി­വസത്തിന് ശേ­ഷം ദു­ബൈ­, ഷാ­ർ­ജ, അബു­ദാ­ബി­ നഗരങ്ങളി­ലും ഇറക്കു­മതി­ക്ക് നി­രോ­ധനമേ­ർ­പ്പെ­ടു­ത്തി­. ഇത് പെ­രു­ന്നാൾ സീ­സൺ സമയത്തെ­ കാ­ർ­ഗോ­ കയറ്റു­മതി­യെ­ സാ­രമാ­യി­ ബാ­ധി­ച്ചു­.

 ഭക്ഷ്യേ­തര ഉൽ­പ്പന്നങ്ങളാണ് നി­ലവിൽ കാ­ർ­ഗോ­ കയറ്റു­മതി­യി­ൽ തു­ടരു­ന്നത്. കരി­പ്പൂർ, നെ­ടു­ന്പാ­ശ്ശേ­രി­, തി­രു­വനന്തപു­രം വി­മാ­നത്താ­വളങ്ങളിൽ നി­ന്നാ­യി­ വി­ദേ­ശ രാ­ജ്യങ്ങളി­ലേ­ക്ക് 150 മു­തൽ 200 വരെ­ ടൺ ഉൽ­പ്പന്നങ്ങളാണ് കയറ്റു­മതി­ ചെ­യ്യു­ന്നത്. കരി­പ്പൂ­രിൽ നി­ന്ന് വലി­യ വി­മാ­നങ്ങൾ സർ­വ്വീ­സി­ല്ലാ­ത്തതി­നാൽ നെ­ടു­ന്പാ­ശ്ശേ­രി­യി­ൽ നി­ന്നാണ് കാ­ർ­ഗോ­ കൂ­ടു­തൽ കയറ്റു­മതി­യു­ള്ളത്. മൂ­ന്ന് വി­മാ­നത്താ­വളങ്ങളിൽ നി­ന്നാ­യി­ യു­.എ. ഇ, സൗ­ദി­ മേ­ഖലയി­ലേ­ക്ക് കൂ­ടു­തൽ കയറ്റു­മതി­. ഇതിൽ യു­.എ.ഇയി­ലേ­ക്ക് പൂ­ർ­ണമാ­യും കയറ്റു­മതി­ നി­ർ­ത്തി­വെ­ച്ചി­രി­ക്കു­കയാ­ണ്.

പെ­രു­ന്നാൾ, ഓണം, വി­ഷു­ ആഘോ­ഷവേ­ളകളി­ലാണ് ഗൾ­ഫിൽ സാ­ധനങ്ങൾ­ക്ക് ആവശ്യക്കാ­രേ­റു­ന്നത്. കരി­പ്പൂർ‍, നെ­ടു­ന്പാ­ശ്ശേ­രി­, തി­രു­വനന്തപു­രം വി­മാ­നത്താ­വളങ്ങൾ വഴി­യു­ള്ള പഴം, -പച്ചക്കറി­ ഭക്ഷ്യ ഉൽ­പ്പന്നങ്ങളു­ടെ­ കയറ്റു­മതി­ ഇക്കാ­ലയളവി­ലാണ് വർ­ദ്ധി­ക്കു­ന്നത്. പതിവ് യാ­ത്രാ­ വി­മാ­നങ്ങൾ­ക്ക് പു­റമെ­ കാ­ർ­ഗോ­ വി­മാ­നങ്ങളും സർ­വ്‍വീ­സ് നടത്താ­റു­ണ്ട്.

ഗൾ­ഫി­ലേ­ക്ക് വി­മാ­നങ്ങൾ ഏറെ­യു­ളള കൊ­ച്ചി­ വഴി­യാണ് കാ­ർ­ഗോ­ കയറ്റു­മതി­ കൂ­ടു­തലു­ള്ളത്. ദി­നേ­ന കൊ­ച്ചി­യിൽ നി­ന്ന് 100 മു­തൽ­150 ടൺ വരെ­ കാ­ർ­ഗോ­ കയറ്റി­ അയച്ചി­രു­ന്നത് ഇപ്പോൾ 50 മു­തൽ 75 വരെ­യാ­യി­. കരി­പ്പൂ­രിൽ 50 ടണ്ണി­ൽ നി­ന്ന് 20ലേ­ക്ക് താ­ഴ്ന്നു­. വലി­യ വി­മാ­നങ്ങളി­ല്ലാ­ത്ത കരി­പ്പൂ­രി­ൽ­നി­ലവി­ലു­ള്ള ചെ­റി­യ വി­മാ­നങ്ങളാണ് കാ­ർ­ഗോ­ കൊ­ണ്ടു­പോ­കു­ന്നത്. പച്ചക്കറി­കൾ വി­മാ­നത്താ­വള പരി­സരങ്ങളി­ലെ­ ഗോ­ഡൗ­ണു­കളി­ലെ­ത്തി­ച്ച് പ്രത്യേ­കം പാ­ക്ക് ചെ­യ്താണ് ഗൾ­ഫി­ലേ­ക്ക് കയറ്റി­ അയക്കു­ന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed