കേന്ദ്ര മന്ത്രിസഭ പുന:സംഘടന നാളെ

ദില്ലി : കേന്ദ്ര മന്ത്രിസഭ പുനസംഘടന നാളെ നടക്കും. പുതിയ മന്ത്രിമാര്‍ നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.
പുതിയ മന്ത്രി സഭയിൽ കേരളത്തിന് പ്രാതിനിധ്യം ലഭിക്കാൻ സാധ്യതയില്ല. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുനംസംഘടനയില്‍ കൂടുതല്‍ പ്രധാന്യം ലഭിച്ചേക്കുമെന്നാണ് സൂചന. ഉത്തര്‍പ്രദേശില്‍ നിന്നും രണ്ടു പേര്‍ മന്ത്രിസഭയിലേക്കെത്തിയേക്കും.
പ്രധാനമന്ത്രിയടക്കം 66 അംഗങ്ങളാണ് നിലവിൽ മന്ത്രിസഭയിലുള്ളത്. ഇതിലേയ്ക്ക് പത്തോ പതിനഞ്ചോ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. നജ്മ ഹെബ്ദുള്ള നിഹാല്‍ ചന്ദ്, രാംശങ്കര്‍ ഖത്താരിയ എന്നിവരെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കുകയും നജ്മ ഹെബ്ദുള്ളയ്ക്കു പകരം മുഖ്താര്‍ അബ്ബാസ് നഖ്വി മന്ത്രിസഭയിലേക്കെത്താനും സാധ്യതയുണ്ട്. പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്ക് ക്യാബിനറ്റ് പദവി ലഭിക്കാൻ സാധ്യതെയുണ്ട്. കായികമന്ത്രാലയത്തിന്റെ ചുമതല ആസ്സാമില്‍ നിന്നുള്ള സര്‍ബാനന്ദ സോനോവല്ലിന് ലഭിച്ചേക്കും.
പ്രധാനമന്തി നാലു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി ജൂലായ് ഏഴിന് പുറപ്പെടും. ഇതിനു മുൻപ് പുനസംഘടന പൂര്‍ത്തിയാക്കി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്താനാണ് നീക്കം.