ഫിലിപ്പീൻസ് ദ്വീപിൽ മലേഷ്യൻ പതാക പതിച്ച വിമാന അവശിഷ്ടങ്ങളും അസ്ഥികൂടങ്ങളും കണ്ടെത്തി

ക്വാലാലംപൂർ; ഫിലിപ്പീൻസിലെ ഫിലിപ്പീൻസിലെ താവി–താവി പ്രവശ്യയിലുള്ള ഒറ്റപ്പെട്ട ദ്വീപി മലേഷ്യൻ പതാക പതിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനാവശിഷ്ടങ്ങൾക്കുള്ളിൽ മനുഷ്യന്റെ അസ്ഥികൂടങ്ങളും അസ്ഥികൂടങ്ങളും കണ്ടെത്തി. കഴിഞ്ഞ വർഷം 239 യാത്രക്കാരുമായി കാണാതായ മലേഷ്യൻ വിമാനം എംഎച്ച് 370ന്റെ അവശിഷ്ടങ്ങൾ ആകാം ഇതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മലേഷ്യൻ പതാകയുള്ള ഒരു വിമാനം ഫിലിപ്പീൻസിലെ ദ്വീപിലെ കാട്ടിൽ തകർന്നു കിടക്കുന്നുവെന്ന് ഫിലിപ്പീൻസ് പൊലീസാണ് അറിയിച്ചത്. പക്ഷിനിരീക്ഷണത്തിന് പോയ പ്രദേശവാസിയാണു വിമാന അവശിഷ്ടങ്ങൾ കണ്ടുവെന്ന് പൊലീസിൽ അറിയിച്ചതെന്ന് മലേഷ്യൻ പൊലീസ് ഇൻസ്പെക്ടർ ജനറൽ ഖാലിദ് അബുബക്കർ പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങൾ തെളിയിക്കാൻ ചിത്രങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൈലറ്റിന്റെ സീറ്റിൽ ഉൾപ്പെടെ നിരവധി അസ്ഥികൂടങ്ങളും എല്ലുകളും കണ്ടെന്ന് പ്രദേശവാസി പറഞ്ഞതായും റിപ്പോർട്ടുണ്ട്. എന്നാൽ അടുത്ത കാലത്തൊന്നും ഒരു വിമാനം ഈ മേഖലയിൽ തകർന്നു വീണിട്ടില്ലെന്നാണ് ഫിലിപ്പീൻസിലെ സർക്കാർ വിദഗ്ധർ പറയുന്നത്.
കഴിഞ്ഞ വർഷം മാർച്ച് എട്ടിനാണ് 239 യാത്രക്കാരുമായി ക്വാലാലംപൂരിൽ നിന്നും ബീജിങ്ങിലേക്കു പോയ വിമാനം കാണാതായത്. എംഎച്ച് 370 തകര്‍ന്ന് വീണത് തന്നെയെന്ന് സ്ഥിരീകരണം നേരത്തെ വന്നിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് ലഭിച്ച വിമാനഭാഗത്തിന്റെ അവശിഷ്ടങ്ങള്‍ കാണാതായ എം എച്ച് 370യുടേതാണെന്നാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ആഫ്രിക്കന്‍ തീരത്തെ റീയൂണിയന്‍ ദ്വീപില്‍നിന്നാണ് വിമാനച്ചിറകിന്റെ അവശിഷ്ടം ലഭിച്ചത്. വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖും പറഞ്ഞിരുന്നു.